അശാന്തിയുടെ നാള്‍വഴികളിലൂടെ

അതിതീവ്രപരിചരണവിഭാഗത്തിലെ  ( ICICU)   കണ്ണാടികൂടിലൂടെയെങ്കിലും  അവളൊന്നു പുറത്തേക്കു നോക്കിയെങ്കില്‍ എന്ന് വിചാരിച്ചിക്കുംമ്പോഴെക്കും  , നിശബ്ദദക്കിടയിലും  അവിടെവിടെയോ അരിച്ചിറങ്ങുന്ന  മുറുമുറുപ്പിനെ ഓര്‍മ്മപ്പെടുത്തി തൂവെള്ളവസ്ത്രധാരിണിയായ നഴ്സ്  ചുവന്നചായം തേച്ച ചുണ്ടിലൂടെ പറഞ്ഞു നിര്‍ത്തി

” ഒന്നും പറയാറായിട്ടില്ല  ….ഒരുപാട് പ്രതീക്ഷയൊന്നും വേണ്ട ..കോമയിലാണ് “

കേട്ടയുടനെ ആരോ പറഞ്ഞു

അവള്‍ക്കെന്തിന്‍റെ  കേടായിരുന്നു ..

നീയിപ്പോതെന്തറിഞ്ഞിട്ടാ …അല്ലാ  ഉള്ളുകളികള്‍ നമുക്കറിയില്ലല്ലോ

പുറത്തു ഒരുപാട് കഴുകന്‍ കണ്ണുകളും , കൂര്‍പ്പിച്ച ചെവിയുമായി  കാത്തു നിന്നവര്‍ക്കിടയിലൂടെ ആ വാര്‍ത്ത പറന്നിറങ്ങി

അത് കേട്ട് കുറച്ചുപേര്‍  പതിയെ സംസാരിച്ചുകൊണ്ട്  യാത്ര തിരിച്ചു 

“കോമയോ  അതിപ്പോ ചത്തതിനു സമാനമാണ് …ആസ്പത്രിക്കാര്‍ അതുമിതുമൊക്കെപ്പറയും …പത്ത് കാശുണ്ടാക്കാന്‍ കിട്ടുന്ന ചാന്‍സ്‌ അവരെന്തിന് വെറുതേ കളയണം … “

സിവില്‍പോലീസിലെ ഒരാള്‍  ബാലനെ വിളിച്ചു പറഞ്ഞു    ” സ്റ്റെഷനിലോട്ടു ഒന്ന് വരണം …സംഗതി ക്രിമിനലാണ്  ….ഭാര്യാപീഡനം  അല്ലെങ്കില്‍ കൊലക്കുറ്റം വരെ പോകാവുന്ന കേസാണ് …ഒന്ന്   കാണണം ”

തുടര്‍ന്നങ്ങോട്ടു   ബാലന്‍റെ കണ്ണില്‍നിന്നിറങ്ങിയ കണ്ണുനീരിന്   അര്‍ത്ഥവും നിറവും ചാര്‍ത്തികൊടുക്കാന്‍  നാട്ടുകാരില്‍ ചിലര്‍  മാത്രമേ അവശേഷിച്ചിരുന്നള്ളൂ ….

ഇപ്പോഴും വ്യക്തമായി ഓര്‍ക്കുന്നു

അപൂര്‍വ്വമായി മാത്രം വാഹനം വരാറുള്ള ഗ്രാമവീഥികളെ  ഞെട്ടിച്ചുകൊണ്ട്  ഫയര്‍സ്റ്റേഷന്‍  വണ്ടിയുടെ നീണ്ട അലാറംവിളിയോടെയുള്ള   രംഗപ്രവേശം ഒരുതരത്തില്‍ ഉല്‍സവപ്രതീതിയായിരുന്നു സമ്മാനിച്ചത് …

കേട്ടവര്‍ കേട്ടവര്‍ , എല്ലാം മറന്നു റോഡിലേക്ക് കുതിച്ചു  … ചുവന്ന വണ്ടിക്കു പുറകെ , വേറൊരു വെള്ളവണ്ടി …അടുത്തെത്തിയപ്പോള്‍ മാത്രമാണ് ആംബുലന്‍സാണെന്ന് അറിഞ്ഞത് ..അതിനു പിറകെ നിര നിരയായി ഉറുമ്പുകളെപ്പോലെ നിരവധി ഓട്ടോകളും … 

ആരൊക്കെയോ വിളിച്ചുചോദിക്കുണ്ടായിരുന്നു …

ഇതെവിടെക്കാ ? എന്താ സംഭവം ..എന്തോ ആപത്ത് നടന്നിരിക്കുന്നു ….

നമ്മടവിടെ ഈ ഫയര്‍ഫോര്‍സിന്‍റെ വണ്ടി ഇതാദ്യമാ …

ഓട്ടോയില്‍ നിന്നും ഒരുപാട് പേര്‍ ഗൌരവത്തില്‍ വിളിച്ചുപറഞ്ഞു , “സംഗതി സീരിയസാണ് ..പക്ഷെ  എന്താണെന്നറിയില്ല   ..നോക്കാന്‍  പോക്വാ ”  

അത് കേട്ട് ബാക്കിയുള്ളവരും പുറകെ യാത്രയായി …  ഞാന്‍ ഒരു നിമിഷം ആലോചിച്ചു … എന്തിനാണ് ഇവര്‍ ഇത്ര  ആകാംഷാകുലരാവുന്നത് …. ശരിയാണ് , ഇതിപ്പോള്‍ ആദ്യമായാണ്‌ ഇത്തരത്തില്‍ ഫയര്‍ഫോര്‍സും ആംബുലന്‍സും പോലീസുമൊക്കെ ഒരുമിച്ചു ….

നിമിഷങ്ങള്‍ക്കുള്ളില്‍  വാര്‍ത്തയെത്തി

ബാലനും ശാന്തയും കിണറ്റില്‍ ചാടിയിരിക്കുന്നു …കൂടെ രുക്കുവുമുണ്ട് 

ബാലന്‍റെയും ശാന്തയുടെയും കല്യാണം കഴിഞ്ഞ്‌ ഇതിപ്പോ മാസം  നാലല്ലേ ആയള്ളൂ ..അതിനിടയില്‍  ?   അവന്‍റെ പിടിപ്പുകേട്   അല്ലാതെന്താ — ആരോ ആദ്യവിധി  പ്രസ്താവിച്ചു

ആ പെണ്ണിനെ പറഞ്ഞുപറ്റിച്ചു  ഉപദ്രവിച്ചുകാണണം .. ഒടുക്കം സഹിക്കവയ്യാതെ ശാന്ത ചാടിയതായിരിക്കും   – ആരോ തിരുത്തി

പക്ഷെ അപ്പൊ രുക്കുവോ ?  ബുദ്ധിപൂര്‍വ്വമുള്ള  ആ ചോദ്യം തുടര്‍ന്നുള്ള സംഭാഷണത്തെ നിശബ്ദയിലേക്ക് നയിച്ചു  ..

ശരിയാണ് … ബാലന്‍റെ ആകെയുള്ള  അമ്മയല്ലേ രുക്കു ..അവര്‍ക്കെന്തിന്‍റെ  കേടാ

അവര്‍ക്കിപ്പോ അമ്പതു ആയിക്കാണുമല്ലേ …. ചിലപ്പോ രുക്കു ശാന്തയെ തള്ളിയതായിരിക്കും     ..എന്തായാലും ഒന്ന് പോയി നോക്കാം  …

അവശേഷിക്കുന്നവര്‍ ഊഹാപോഹങ്ങള്‍ മെനഞ്ഞെടുക്കുന്നതിനിടയില്‍ ആംബുലന്‍സ്‌ ആരെയോകൊണ്ട്  തിരിച്ചു യാത്രയാരംഭിച്ചു …

ഒടുക്കം എല്ലാ  ഊഹാപോഹങ്ങളെയും വകഞ്ഞുമാറ്റി ആ വാര്‍ത്ത വന്നു ..

കലപിലകള്‍ക്കിടയില്‍  ,  ശാന്ത  യാതൊരു പ്രകോപനവും കൂടാതെ കിണറിലേക്ക് എടുത്തു ചാടിയത്രേ ..ബുദ്ധിമതിയായ  രുക്കുവും തുടര്‍ന്ന് പറയാനിടയുള്ള അപവാദങ്ങളെ ഭയന്നാകണം  അത് കണ്ടു പുറകെച്ചാടി  … അവരെ രക്ഷപ്പെടുത്താനായി  ബാലനും   ….   

ആ ചാട്ടം ശാന്തയെ കോമയില്‍ എത്തിച്ചിരിക്കുന്നു …. കല്യാണം കഴിഞ്ഞു മാസം ആറായില്ല  ..  ഒരു നിമിഷത്തിന്‍റെ  ബുദ്ധിശൂന്യതെയോര്‍ത്ത്  വരാനിരിക്കുന്ന ജീവിതനിമിഷം മുഴുവന്‍ ഒരു പക്ഷെ കിടക്കയില്‍ അനങ്ങാന്‍ പോലുമാകാതെ തലളക്കപ്പെട്ടെക്കാം  … വിധി കരുണ കാട്ടിയെങ്കില്‍ ചിലപ്പോള്‍ പെട്ടെന്ന് ജീവിതത്തിലെക്കോ  മരണത്തിലേക്കോ  ചുവടു വെച്ചേക്കാം  …

വികാരങ്ങളെ നിയന്ത്രിക്കാന്‍  മറന്നുതുടങ്ങിയിരിക്കുന്നോ..   ….പരസ്ത്രീ ബന്ധവും , പരപുരുഷ ബന്ധവും ആരോപിച്ചു പുറത്തു ഒരുപാട് കഥകള്‍ ഒഴുകി നടക്കുന്നു … അതിനിടയില്‍,  അതിവേഗത്തിലുള്ള  പ്രതികരണശേഷി   പലപ്പോഴും അശാന്തിയുടെ നാള്‍വഴികള്‍ സമ്മാനിക്കുന്നല്ലോ  എന്ന തിരിച്ചറിവിലേക്ക് അശാന്തമായ മനസോടെ ശാന്ത  അടുക്കുകയായിരിക്കണം

 

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

© 2012, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2012 Sajith ph
This entry was posted in കഥ/കവിത and tagged . Bookmark the permalink.