ജീവിതത്തിലെ ഒരേട്‌

” ഈ പോസ്റ്റിനെ സംഭന്ധിച്ചു ആര്‍ക്കെങ്കിലും എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ iamlikethis.com@gmail.com

 ഭീഷണികള്‍ക്ക് മുന്‍പില്‍ മുട്ടുകുത്താന്‍ എന്റെ നട്ടെല്ല് ആര്‍ക്കും പണയം കൊടുത്തിട്ടില്ല ... “

 

 

തനിച്ചിരിക്കും  യാമങ്ങളിലെന്നോ
നിനച്ചിരിക്കാതെ ഓര്‍മ്മകളണയുമ്പോള്‍
നിറമിഴിയുമായ്   ഞാനോര്‍ക്കുന്നു  ..  
കൊതിച്ചതെല്ലാം നഷ്ട്ടപ്പെടുമെന്‍ജീവിതത്തിലെ 
അടര്‍ന്നകലുമൊരു ദളമര്‍മ്മരം മാത്രമോ  നീയും ?


 

ഇതൊരു ബ്ലോഗോ ലേഖനമോ അല്ല … ജീവിതത്തിലെ ഒരേട്‌ ഇവിടെ പകുത്തു വെക്കുകയാണ്  അതുകൊണ്ട് തന്നെ കാവ്യാത്മകമായ ഭാഷയോ രചന ശൈലിയോ ഉപയോഗിക്കുന്നില്ല .. ഈ യാഥാര്‍ത്ഥ്യ കഥയിലെ എല്ലാ കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നുണ്ട് ..
ആരെയും  പ്രണയിച്ചിട്ടില്ലേ എന്ന ചോദ്യം  മിന്നല്‍ പിണരായി പായുമ്പോള്‍   ചെറു പുഞ്ചിരിയോടെ  രണ്ടേ രണ്ടു മുഖങ്ങളാണ്  ഓര്‍മ്മയില്‍ തെളിയാറുള്ളത് … ഒന്നോ രണ്ടോ നിമിഷത്തിനു ശേഷം ധൈര്യമായി  പറയാറുണ്ട്‌ 

നോ വെ …. യഥാര്‍ത്ഥ പ്രണയം ? അങ്ങനോന്നുണ്ടോ .. ഞാന്‍  കണ്ട ഭൂരിഭാഗം പേരും പ്രതീക്ഷകളിലും  , കണക്കുകൂട്ടലുകളിലും ജീവിക്കുന്നു ..  നിസ്വാര്‍ത്ഥമാണ്  പ്രണയമെങ്കില്‍ , അതെന്തെന്നു ഞാന്‍ അറിയാനിരിക്കുന്നു

ഓര്‍മ്മയില്‍ വരാറുള്ള രണ്ടു മുഖങ്ങളില്‍ ഒരു മുഖത്തെക്കുറിച്ചാണ് പറഞ്ഞു തുടങ്ങുന്നത് …ഓര്‍ക്കാന്‍ കാരണം  ” ദൈവമെവിടെയോ ഉണ്ടെടാ ” എന്ന തലക്കെട്ടോടെ സുഹൃത്ത്‌ അയച്ചു തന്ന ഒരു മെയിലാണ് ..  കരയണോ ചിരിക്കണോ എന്നറിയാത്ത നിമിഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുമെങ്കില്‍ അത്തരമൊരു അവസ്തയിലണിപ്പോള്‍ ….  സന്തോഷം കൊണ്ട് കണ്ണുനീര്‍ നിറയുന്നെങ്കിലും ആരോ പിറുപിറുക്കുന്നു .. ടേക്ക് ഇറ്റ്‌ ഈസി ഡാ …

 ഓര്‍മ്മകള്‍ക്ക് ഇപ്പോഴും  മങ്ങലേറ്റിട്ടില്ല … 

മൂന്നു  വര്‍ഷം മുന്‍പ്  ജോലി തേടിയുള്ള യാത്രയിലൊന്നാരംഭിച്ചത്  പാലക്കാടില്‍ നിന്നുമായിരുന്നു .. അപ്രതീക്ഷിതമായി കിട്ടിയ ഇന്റര്‍വ്യൂകോള്‍ ആയിരുന്നതുകൊണ്ട്  പേര് പോലും നോക്കാതെ  വൈകിട്ട്  ആറുമണിക്ക്  സിനിമ കാണാന്‍ കയറേണ്ടി വന്നു ..പത്തു മണിക്കാണ്  ഏറണാകുളം വഴി തിരുവനന്തപുരത്തേക്കുള്ള  അമൃത  ..ആറിന്റെ ഷോയും കണ്ടു   കഴിക്കാന്‍ പോലും നില്‍ക്കാതെ ഓടേണ്ടിവന്നു , കാരണം പതിവില്‍ നിന്നും വ്യത്യസ്തമായി  ടൌണ്‍ സ്റ്റേഷന്‍ പരിസരമാകെ ഒരു ബഹളം … പൂരത്തിനുള്ള ആളുണ്ട് ..  തമിഴരും ശ്രീലങ്കന്‍ വംശജരും  കലാപത്തില്‍ ഏര്‍പ്പെട്ടതുകൊണ്ട്    ഇനിയോരരിയിപ്പുണ്ടാകുന്നത് വരെ   തമിഴ്നാട്ടിലെ എല്ലാ കോളേജിനും  കരുണാനിധി  സര്‍ക്കാര്‍  ഒദ്യോഗിക അവധി പ്രഖ്യാപിച്ചിരിന്നു .. അതുകൊണ്ട്  തൃശൂര്‍ തൊട്ടു തിരുവനന്തപുരം വരെയുള്ള കുറെ അച്ചായതിമാരുണ്ട്  പിന്നെ  ബോഡി ഗാര്‍ഡ് കണക്കെ അവിടവിടെ ബോയ്സും …

കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ട്രെയിനില്‍ സീറ്റ്‌ പിടിക്കാനും പറഞ്ഞു വിട്ടു  ഒരു കണക്കിന് പണിപ്പെട്ടാണ് ക്യുവില്‍ കയറിയത് … പത്തു മണിക്ക് പുറപ്പെടേണ്ട ട്രെയിനിനു പത്തു മണിയായിട്ടും പത്തു മീട്ടറിലതികം നീളമുള്ള ക്യു ഉണ്ടായിരുന്നു .. പതിനൊന്നോടെ  ടിക്കെട്ടും  എടുത്തു കേറിയപ്പോള്‍ കണ്ടത് എനിക്ക്  പിടിച്ചു വെച്ച സീറ്റ്  ഒരു തൊലിവെളുത്ത പെണ്ണിന് ദാനം കൊടുത്തു  എതിര്‍ ഭാഗത്ത്‌  ഇരുപ്പുറപ്പിച്ച  സുഹൃത്തിനെയുമാണ്  …

ഒന്നും പറയാന്‍ ഇട നല്‍കാതെ അവന്‍ പറഞ്ഞു ,   വാടാ , നമുക്ക് അഡ്ജസ്റ്റ് ചെയ്യാം … 
എനിക്കവനോട്  ഒന്നും പറയാനുണ്ടായിരുന്നില്ല  കാരണം പരിമിതമായ അറിവ് വെച്ച്  ഭൂരിഭാഗം പെണ്ണുങ്ങള്‍ എന്നത്  വലയുമായി നടക്കുന്ന സ്വാര്‍ത്ഥരാണ് … അവരുടെ കാര്യം നേടാന്‍ അവര്‍ ചിരിക്കും , വേണമെങ്കില്‍ വെറുതേ കരയും …അതുമല്ലെങ്കില്‍ മിണ്ടാതിരുന്നു  കരയുകയോ ചിരിക്കുകയോ എന്നറിയാതെ കാര്യം നേടിപ്പോകും …   

ഇയാള്‍ക്ക് വേണമെങ്കില്‍ ഞാന്‍ സീറ്റ്‌ തരാട്ടോ .. 
എന്റെ സീറ്റ്‌ തട്ടിയെടുത്ത പെണ്ണ് പറഞ്ഞു തുടങ്ങി .. 
ഒന്നും മിണ്ടാതെ ഞാന്‍ തിക്കിത്തിരക്കി അഡ്ജസ്റ്റ് ചെയ്തിരുന്നു …
എനിക്ക് വയ്യാഞ്ഞിട്ടാ .. കാലിനു മേലാ ..ഇയാളിരുന്നോ …

 അവള്‍  അവസാനത്തെ നമ്പര്‍  എടുത്തിരിക്കുന്നു ..ഒന്നും നടന്നില്ലെങ്കില്‍ സ്ത്രീകള്‍ അവസാനം പുറത്തെടുക്കാറുള്ള  വജ്രായുധം .. സിമ്പതി …  . 

ഒടുക്കം ഒന്ന് മിണ്ടാന്‍ തന്നെ തീരുമാനിച്ചു .. 
വേണ്ട ,  .. ഞാന്‍ ഇവിടെ ഇരുന്നോളാം ..
കണ്ട  പെണ്ണുങ്ങളോട് കേറി വീണ്ടും  സംസാരിക്കാന്‍ അതുവരെ വളര്‍ന്ന ഗ്രാമീണ ചുറ്റുപാട്   അനുവദിച്ചിരുന്നില്ല … അതുകൊണ്ട് തന്നെ അത് പറഞ്ഞതിന് ശേഷം വെളിയിലോട്ട്‌ കണ്ണോടിച്ചു ഇരുന്നു ….

ഇതൊന്നും വക വെക്കാതെ എന്റെ സുഹൃത്ത്‌  അവളോട്‌  എന്തൊക്കെയോ സംസാരിച്ചു തുടങ്ങിയിരുന്നു .. ഒന്ന്  വ്യക്തമായി ..

ആ പെണ്ണ്  തമിഴ്നാട്ടില്‍ എങ്ങിനീയരിങ്ങിനു പഠിക്കുകയാണ് .. രാവിലെ കൊതുക് പോലെ എന്തോ ജീവി കടിച്ചത് കാരണം കാലില്‍ ചുമപ്പു നിറത്തിലുള്ള എന്തോ പാട് ഉണ്ട്  ..അവളുടെ വാക്കുകള്‍ പ്രകാരം ഇന്‍ഫെക്ഷന്‍ ആണത്രേ ( കാലിനു മേലാ എന്ന് പറഞ്ഞതതാണ്) …  ട്രെയിനില്‍ ജീവിതത്തില്‍ ആദ്യമായ് കേറുകയാണ് പോലും .. (  കല്ല്‌ വെച്ച  നുണ പറയുന്നു എന്നത്  മനസിലോര്‍ത്തു വീണ്ടും ഞാന്‍ സംഭാഷണം കേട്ടിരുന്നു )  ..സ്ഥിരമായി അച്ഛന്‍ കാറില്‍ അവളെ പിക്ക് ചെയ്യാന്‍ പോകാരുണ്ടാത്രേ .. പറ്റിയില്ലെങ്കില്‍ ബസില്‍ കേറി കൊല്ലത് ചെന്നിറങ്ങും  , അവിടെ കാര്‍ ഡ്രൈവര്‍ കാത്തു നില്‍പ്പുണ്ടാകും പോലും  …

നുണ ..നുണ കല്ല്‌ വെച്ച നുണ  എന്ന് മനസ് പറഞ്ഞെങ്കിലും , കേട്ടിരിക്കാന്‍  രസമുണ്ട്  …

ഇടക്ക് അവള്‍ സംഭാഷണം അവസാനിപ്പിച്ചു എന്റെ മൌനത്തെ കുറിച്ച് ചോദിക്കുന്നത് കേട്ടു … 
അവന്‍ അങ്ങനെ ഒരു പെണ്ണിനോടും കേറി സംസാരിക്കില്ല  എന്ന് പറയുന്നത് കേട്ടു  …

ബര്‍ത്തിലിരുന്ന ബാഗ്‌ എടുക്കാനായി വള്‍ എഴുന്നേറ്റു … ഒരു നിമിഷം ഞാന്‍ നോക്കി സിനിമയില്‍  കാണുന്ന പോലെ വെള്ള മുത്തുകള്‍ കൊണ്ടുള്ള മാലയിട്ട ഒരുവള്‍ .. കയ്യിലൊരു കനത്തിലുള്ള വളയിട്ടിട്ടുണ്ട് .. അത്  വൈറ്റ്മെറ്റല്‍ ആണെന്ന് പിന്നീട് സുഹൃത്ത്‌ പറഞ്ഞു …

അങ്ങനെ അവള്‍ ബാഗ്‌ എത്തിപ്പിടിച്ച്‌ അതില്‍ നിന്നും ഡെല്ലിന്റെ ലാപ്ടോപ് എടുത്തു മടിയില്‍ വെച്ചു ….

പ്ലസ്‌ടു പഠിക്കുമ്പോഴാണ്   ഞാന്‍ കമ്പ്യൂട്ടര്‍   കാണുന്നത് … സ്വന്തമായ് കമ്പ്യൂട്ടര്‍ എന്നത് സ്വപ്നം മാത്രമായി അവശേഷിക്കുന്ന ഒരു സമയത്താണ് അവളുടെ ഡെല്‍ ലാപ്‌ കണ്ടത് …

ഈശ്വരാ , ഒരു നിമിഷം വിളിച്ചു … അവള്‍ പറഞ്ഞത്  ഓര്‍ത്തു .. ജീവിതത്തില്‍ ട്രെയിനില്‍ കേറാത്ത  കാറില്‍ മാത്രം യാത്ര ചെയ്യുന്ന ഒരു പണക്കാരി … ശരിയായിരിക്കാം അവള്‍ പറഞ്ഞത് മുഴുവന്‍ ശരിയെന്നു തോന്നിപ്പിക്കാന്‍  ആ ഡെല്‍ കമ്പ്യൂട്ടറിന് കഴിഞ്ഞു  …
ഏറണാകുളം എത്തിയപ്പോള്‍ ഞങ്ങള്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഒരു കുപ്പി വെള്ളം വാങ്ങിത്തരാന്‍ അവള്‍ ആവശ്യപ്പെടുന്നത് കേട്ടു …

ഡ്രിന്കിംഗ് വാട്ടര്‍ എന്നെഴുതി വെച്ച സ്ഥലം നീട്ടി ഞാന്‍ പറഞ്ഞു , ആ വെള്ളം കുടിച്ചാല്‍ ചത്തുപോകുകയോന്നും ഇല്ല .. ഇന്ഫെക്ഷനും വരില്ല .. എനിക്കവളോട്  ദേഷ്യമായിരുന്നു .. എന്റെ സീറ്റ്‌ തട്ടിയെടുത്ത .xxx. …

അതിനിടയില്‍ എന്റെ സുഹൃത്ത്‌ ഒരു കുപ്പി വെള്ളവുമായി വന്നു … , ഇടക്ക്  കോണ്ടാക്റ്റ് ചെയ്യണമെന്ന ഓര്‍മ്മപ്പെടുത്തലോടെ  മെയില്‍ ഐഡിയും  പറഞ്ഞു  ചിരിയോടെ അവള്‍ കയറിപ്പോയി  ..

പതിവുപോലെ അടുത്ത ഇന്റര്‍വ്യൂ എപ്പഴാണാവോ എന്ന മുഖവുരയോടെ ആ ഇന്റര്‍വ്യൂവിവിനു  ശേഷം വീട്ടിലേക്കു  മടങ്ങി …

ഒന്ന് രണ്ടു ദിവസത്തിനു ശേഷം  കേട്ടു , നേരത്തെ ട്രെയിനില്‍ വെച്ചു കണ്ട പെണ്ണ് മെയില്‍ അയച്ചിരുന്നു എന്നും എന്നെ അന്വോഷിചിരുന്നുവെന്നും ..

അതുകൊണ്ട് മാത്രം  ഇന്റര്‍വ്യൂ മെയില്‍ വന്നിട്ടുണ്ടോ എന്ന് നെറ്റ് ചെക്ക്‌ ചെയ്യാന്‍ പോയ കൂട്ടത്തില്‍ ,  വെറുതേ ഒന്നിനുമല്ലാതെ കേറി ഒരു മെയില്‍ അയച്ചു ……  

“Hope you  reached fine ”    
അതായിരുന്നു ആദ്യത്തെ മെയില്‍  .അവിടെ നിന്നും  ആരംഭിച്ചു   ഒരു മാസത്തിനുള്ളില്‍ മൂന്നുമണിക്കൂറോളം ചാറ്റില്‍  സംസാരിക്കാന്‍ തക്കവണ്ണം   അതങ്ങനെ വളര്‍ന്നു .. അന്ന് കൊച്ചിയില്‍ സാമാന്യം തരക്കേടില്ലാത്ത ഒരു കൊച്ചു കമ്പനിയില്‍ ജോലി നോക്കുകയായിരുന്നു  ഞാന്‍ …

അവളുടെ സ്വന്തം വാക്കില്‍ അവളെക്കുറിച്ച് പറയുകയാണെങ്കില്‍

ദൈവഭയവും  പ്രാര്‍ത്ഥനയും പഠിപ്പുമായി നടക്കുന്ന  , ആണ്കുട്ടികളോട്  സംസാരിക്കാത്ത  , എല്ലാ  ഞായറാഴ്ചയും കുര്‍ബാന  കൈക്കൊള്ളുന്ന ഒരു പാവം കൊല്ലംകാരിയാണ്‌  ഞാന്‍ … ആണ്‍കുട്ടികള്‍ എന്ന് കേട്ടാലെ പേടിയാണ് ..എന്താണ് കാരണം എന്ന്  അറിയില്ല … എന്തോ  ഇയാളുടെ അടുത്ത് സംസാരിക്കാന്‍ മാത്രം പേടിയില്ല ..”

 അങ്ങനെ  ദിവസങ്ങള്‍ കുറെ കടന്നു പോയി … വാടകക്കും ഭക്ഷണത്തിനും മാത്രമുള്ള പൈസ മാത്രം ശമ്പളമായി കിട്ടാറുള്ളത് കൊണ്ട്    ദിവസവും കാശ് മുടക്കി വിളിച്ചിരുന്നത്‌ അവളായിരുന്നു … അപൂര്‍വ്വമായി റീചാര്‍ജ്  ചെയ്തു തരികയും ചെയ്തിരുന്നു …

അതിനിടയില്‍ എങ്ങനെയോ  നീണ്ട ഗാപ്‌ ഞങ്ങളുടെ സംഭാഷണത്തില്‍ വന്നു … മൊബൈല്‍ നഷ്ട്പ്പെട്ടു എന്നാണ് കാരണം പറഞ്ഞിരുന്നത്  …വീണ്ടും പതിവുപോലെ സംഭാഷണം ആരംഭിച്ചു , കാണാന്‍ വരുന്നു എന്ന് പറയാന്‍ മാത്രമുള്ള അടുപ്പമായി ..

 

അങ്ങനെ  ഒരു ദിവസം അവള്‍ കൊച്ചിയില്‍ എത്തി …. ടൂറിനു വന്നു മടങ്ങും മഴി ഒബെരോണ്‍ മാളില്‍  വെച്ച് കാണാമെന്നു  പറഞ്ഞെങ്കിലും  ഞാന്‍ പോയില്ല … ഒരു പ്രാവശ്യം ട്രെയിനില്‍ കണ്ട ഒരു പെണ്ണിനെ ഇടക്ക്  ഫോണില്‍ സംസാരിക്കാറുള്ളതു മാത്രം വെച്ചു കാണാന്‍ പോകുക എന്നത്  അസാധ്യമായിരുന്നു ..  പിന്നീടെപ്പോഴെക്കെയോ  രണ്ടു മൂന്നു വട്ടം കാണണം    എന്നൊക്കെ പറഞ്ഞെങ്കിലും എന്തോ ആ വഴിക്ക് പോയില്ല … പിന്നെ ഒരു നാല് മാസക്കാലം പ്രതേകിച്ചു ഒരനക്കവും  ഇല്ലായിരുന്നു …  

ദൈവം ഉണ്ടോ ഇല്ലയോ എന്ന് ഇടക്ക് ആലോചിക്കുമെങ്കിലും  ഉണ്ടെന്നു വിശ്വസിക്കാന്‍ ഇഷ്ട്ടപ്പെടുന്നു ..  പതിയെ ഞാന്‍ അറിയുകയായിരുന്നു ,  തനിക്കു ചുറ്റുമുള്ള ബോയ്‌ഫ്രണ്ട്സിനു  റീചാര്‍ജ് ചെയ്യാനായി വീട്ടില്‍ നിന്നും കളവു പറഞ്ഞു പൈസ വാങ്ങുന്ന , തികയാതെ വരുമ്പോള്‍ അന്യരുടെ മൊബൈല്‍ അടിച്ചു മാറ്റി വിറ്റ്   ,പൈസ അടിച്ചു മാറ്റി അവരെ എപ്പോഴും പ്രീതിപ്പെടുത്തുന്ന ഒരുത്തി .. ഒരേ സമയം രണ്ടോ മൂന്നോ പേരുടെ പ്രണയിനി എന്നറിയപ്പെടാന്‍ ആഗ്രഹിച്ച , ഒരു കൊല്ലത്തില്‍ക്കൂടുതല്‍ ഒരു ബോയ്‌ഫ്രണ്ടിനെയും സ്ഥിരമാക്കാത്ത ഒരുത്തി . ഇതൊക്കെയായിരുന്നു അവള്‍ …. 
എല്ലാവരോടും അവള്‍ പറയുന്നത് ഒരേ വാചകം

ദൈവഭയവും  പ്രാര്‍ത്ഥനയും പഠിപ്പുമായി നടക്കുന്ന  , ആണ്കുട്ടികളോട്  സംസാരിക്കാത്ത  , എല്ലാ  ഞായറാഴ്ചയും കുര്‍ബാന  കൈക്കൊള്ളുന്ന ഒരു പാവം കൊല്ലംകാരിയാണ്‌  ഞാന്‍ … ആണ്‍കുട്ടികള്‍ എന്ന് കേട്ടാലെ പേടിയാണ് ..എന്താണ് കാരണം എന്ന്  അറിയില്ല … എന്തോ  ഇയാളുടെ അടുത്ത് സംസാരിക്കാന്‍ മാത്രം പേടിയില്ല ..”

അതറിഞ്ഞപ്പോള്‍  മേലില്‍ എന്നെ വിളിക്കരുത്  എന്ന് മെസ്സേജ് ചെയ്തു അവസാനിപ്പിച്ചതായിരുന്നു … ഇപ്പോള്‍ ഈ നിമിഷം വീണ്ടും അവളെ ഓര്‍ക്കുന്നു …

ബംഗ്ലൂരില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്ത്‌ ചൂടോടെ എടുത്തു അയച്ചു തന്ന ഒരു മെയിലാണ്  വീണ്ടുമവളെ ഓര്‍മ്മിപ്പിച്ചത്.. സ്കാനിംഗ് റിപ്പോര്‍ട്ടിന്റെ കോപ്പിയാണതില്‍ ..കൂടെ ഒരുപദേശവും

” പാമ്പിനെയും തെക്കത്തിയെയും ഒരുമിച്ചു കണ്ടാല്‍ , ഒറ്റയടിക്ക് തീര്‍ത്തോളണം തെക്കത്തിയെ”

വീണ്ടും അവളെ ഞാന്‍ അറിഞ്ഞു ,  കഴിഞ്ഞ നവംബറിലെ തണുപ്പുള്ള ഏതൊ  ദിവസത്തില്‍ സ്വന്തം കുഞ്ഞിനെ അബോര്‍ട്ട് ചെയ്തു  കളഞ്ഞ കോയമ്പത്തൂരില്‍ എഞ്ചിനിയരിംഗ് പഠിക്കുന്ന  ഒരു പാവം കൊല്ലംകാരി …. അതവള്‍ തന്നെ …  ആര് ഗര്‍ഭിണിയാക്കിയെന്നോ എപ്പഴെന്നോ ചോദ്യമില്ല … കാരണം അവള്‍ക്കിതൊരു ടൈം പാസ്‌  …   

 

കരയണമോ ചിരിക്കണമോ എന്നെനിക്കറിയില്ല  കാരണം കഴിഞ്ഞ  ഇരുപത്തേഴു വര്‍ഷത്തെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചിരുന്ന പെണ്‍കുട്ടി … അവളാണതു ….  ഇതെഴുതുന്നതിനു കുറച്ചു മുന്‍പുള്ള വിവരം വെച്ചു ഒരു പുതിയ കൂട്ട് കെട്ടുമായി അവള്‍ മുന്നേറുകയാണ് .. അവനോടും പറഞ്ഞത് ഒന്ന് തന്നെയായിരിക്കണം

ദൈവഭയവും  പ്രാര്‍ത്ഥനയും പഠിപ്പുമായി നടക്കുന്ന  , ആണ്കുട്ടികളോട്  സംസാരിക്കാത്ത  , എല്ലാ  ഞായറാഴ്ചയും കുര്‍ബാന  കൈക്കൊള്ളുന്ന ഒരു പാവം കൊല്ലംകാരിയാണ്‌  ഞാന്‍ … ആണ്‍കുട്ടികള്‍ എന്ന് കേട്ടാലെ പേടിയാണ് ..എന്താണ് കാരണം എന്ന്  അറിയില്ല … എന്തോ  ഇയാളുടെ അടുത്ത് സംസാരിക്കാന്‍ മാത്രം പേടിയില്ല ..”

എന്നോട് തന്നെ ചോദിച്ചു ..ഒരു നിമിഷമെങ്കിലും അവളെ സ്നേഹിച്ചിരുന്നോ ..നേരത്തെ പറഞ്ഞപോലെ , കരയണോ ചിരിക്കണോ എന്നറിയാത്ത നിമിഷങ്ങള്‍… മെയില്‍ ഡിലീറ്റ് ചെയ്യുന്നതിനിടയില്‍   മനസിലേക്ക് വന്ന നാലുവരിക്ക് മുന്‍പില്‍…….

തനിച്ചിരിക്കും  യാമങ്ങളിലെന്നോ
നിനച്ചിരിക്കാതെ ഓര്‍മ്മകളുണരുമ്പോള്‍  
നിറമിഴിയുമായ്   ഞാനറിയുന്നു ….. 
കൊതിച്ചതെല്ലാം നഷ്ട്ടപ്പെടുംജീവിതത്തിലെ 
അടര്‍ന്നകലുമൊരു ദളമര്‍മ്മരം മാത്രമായിരുന്നുവതും

സജിത്ത്   ,    https://www.facebook.com/iamlikethisbloger

 

 

 


© 2012, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2012 Sajith ph
This entry was posted in കഥ/കവിത and tagged . Bookmark the permalink.
  • Ratheesh

    ഇതില്‍ ഒരു പെണ്‍കുട്ടിയെയും പേരെടുത്തു പറഞ്ഞിട്ടില്ല , പിന്നെ എന്തിനു ഭീഷണി ? ഇങ്ങനെയും പെണ്ണുങ്ങള്‍ ഈ നാട്ടില്‍ ഉണ്ട് …

  • e post orikkalum thankal delete cheyeruthu…. ingene kuthazhinju nadakkunna oru padu perundu…..avarude vashyamaya punchirikalil ninnum mridhulamaya samsarathil ninnum oralenkilum ithu vayichu rekshapedunnenkil rakshapedette !!!