മലയാളം സിനിമ 2013

2013- മലയാളം സിനിമയെ ഒരു ശരാശരി പ്രേക്ഷകൻ എന്ന നിലയിൽ  ഓർക്കുമ്പോൾ  കുറെ നല്ല നടന്മാരുടെ / നടികളുടെ കൊഴിഞ്ഞുപോക്കുകൾക്കിടയിലും    ഏറെ  പ്രതീക്ഷ നൽകുന്നതായിരുന്നു

 

നൂറ്റി നാൽപ്പതിൽപ്പരം ചിത്രങ്ങൾ ഇറങ്ങിയതിൽ  എപ്പോഴത്തെയും പോലെ വിരലിൽ എണ്ണാവുന്ന ചിലത് മാത്രം ബോക്സോഫീസിൽ പണം വാരി … സിനിമകളുടെ ബാഹുല്യം കൊണ്ട് ചില നല്ല ചിത്രങ്ങളും ശ്രദ്ധിക്കാതെ പോയി … വർഷങ്ങൾക്കു ശേഷം കുറച്ചു നല്ല സിനിമകൾ കണ്ടു കളയാം എന്ന് വിചാരിക്കുന്ന ഒരു പ്രേക്ഷകന് വഴി കാട്ടിയാകുക എന്നത് മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം  …

2013 ലെ ശ്രദ്ധേയ ചിത്രങ്ങൾ :

അന്നയും റസൂലും
__________________

രാജീവ്‌ രവി സംവിധാനം ചെയ്ത ഈ ഫഹദ് ഫാസിൽ ചിത്രം ഉള്ളടക്കം കൊണ്ടും , പ്രേക്ഷകനെ രസിപ്പിക്കുന്ന രീതിയിലും എടുത്തതിലൂടെ സിനിമ പ്രേമികളുടെ ശ്രദ്ധ നേടാൻ  കഴിഞ്ഞു ..ഇറങ്ങിയ സിനിമകളുമായി വിശകലനം ചെയ്യുമ്പോൾ കാണാവുന്ന ഒന്നാണ്

റോമൻസ് :-
___________

ബോബൻ സാമുവലിന്റെ ഈ ബിജുമേനോൻ-കുഞ്ചാക്കോ ബോബൻ ചിത്രം  കോമഡി ഇഷ്ട്ടപ്പെടുന്നവർക്ക് പരീക്ഷിക്കാവുന്ന ഒന്നാണ്

സെല്ലുലോയിഡ്
_________________

കമലിൻറെ ഈ പ്രഥ്വിരാജ് ചിത്രം മലയാള സിനിമയുടെ ശരിയായ ചരിത്രത്തോട് നേര് കാണിച്ചോ എന്നൊന്നും നോക്കാനുള്ള വിവരം എനിക്കില്ലെങ്കിലും ..കാണാവുന്ന കണ്ടിരിക്കേണ്ട  നല്ല ചിത്രമാണ് ..  ഗാനങ്ങളും സിനിമയും വളരെ മികച്ച നിലവാരം പുലർത്തി

ബ്ലാക്ക് ബട്ടർഫ്ലൈ
____________________

രജപുത്ര രഞ്ജിത്തിന്റെ  പുതു മുഖങ്ങളെ വെച്ചുള്ള ഈ ചിത്രം നല്ലൊരു തീം ആണ് നല്കിയത്  .. കൊള്ളാവുന്ന ഒരു ചിത്രമാണെങ്കിലും പ്രേക്ഷക ശ്രദ്ധ അർഹിക്കുനൻ വിധത്തിൽ നേടാൻ ഈ ചിത്രത്തിനായില്ല

ഷട്ടർ :
___________

ജോയ് മാതുവിന്റെ ഈ ചിത്രം കാണാൻ കൊള്ളാവുന്ന , കണ്ടിരിക്കേണ്ട , ബോറടിപ്പിക്കാത്ത ഒന്നാണ് .. നിരവധി വർഷങ്ങളുടെ സിനിമാപരിചയം ഉണ്ടെങ്കിലും ഒരു പുതുമുഖ സംവിധായകൻ എന്ന  നിലയിൽ വളരെ മനോഹരമായി ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നു ..

ലക്കി സ്റ്റാർ :
____________

ദീപു അന്തിക്കാട് അണിയിച്ചൊരുക്കിയ ഈ ജയറാം ചിത്രം കൊള്ളാവുന്ന ഒന്നാണെന്ന് പറയാം ….പ്രതേകിച്ചും ബോക്സോഫീസിൽ ജയറാം ചിത്രങ്ങൾ പരാജയപ്പെടുമ്പോൾ  ഈ ചിത്രം അദേഹത്തിന് മങ്ങിത്തുടങ്ങിയ ഇമേജ് വീണ്ടുകൊടുത്തു  … കാണാവുന്ന ഒന്നാണ് ഈ ചിത്രവും

പാപ്പിലിയോ ബുദ്ധ
____________________

( ഈ ചിത്രം ഞാൻ കണ്ടിട്ടില്ല ) പക്ഷെ വളരെ നല്ലൊരു ചിത്രമെന്ന രീതിയിലാണ്  പ്രേക്ഷക സമൂഹം ഈ ചിത്രത്തെ വിലയിരുത്തുന്നത്  .. കാന കൊള്ളാവുന്ന കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഇതിനെയും ദൈര്യമായി ഉൾപ്പെടുത്താം

ഇമ്മാനുവൽ :
________________

ലാൽജോസിന്റെ ഈ മമുട്ടി ചിത്രം തരക്കേടില്ലാത്ത ഒന്നാണ്

മുംബൈ പോലീസ് :
_______________

റോഷൻ ആണ്ട്രൂസിന്റെ ഈ  പ്രഥ്വിരാജ് ചിത്രം പ്രേക്ഷക പ്രീതി നേടിയ , കാണാവുന്ന നല്ലൊരു ചിത്രമാണ്  .. കാണാവുന്ന ചിത്രങ്ങളിൽ ഇതിനെയും ദൈര്യമായി ഉൾപ്പെടുത്താം

നേരം
_________
അൽഫൊൻസ് പുത്രന്റെ പരീക്ഷണ ചിത്രമായ നേരം ഒരു ലോ ബട്ജറ്റ് സിനിമയായിട്ടുകൂടെ മികച്ച സാമ്പത്തിക വിജയം നേടിയ ചിത്രത്തിൽ ഒന്നാണ് .. കാണുന്നതിൽ ഒരു വ്യത്യസ്തത എന്നാ നിലയിലോ മറ്റോ ഒരു ലൈറ്റ് വെയിറ്റ് സിനിമ എന്നാ നിലയില സമീപിക്കാവുന്നതാണ്

വല്ലാത്ത പഹയൻ
__________________

നർമ്മം ഇഷ്ട്ടപ്പെടുന്ന  ആര്ക്കും വല്ലാത്ത പഹയൻ  ഒരു ദൃശ്യാ വിരുന്നാണ് .. മറിമായം ടീം ഒരുക്കിയ ഈ ചിത്രം ഒരു പക്ഷെ വേണ്ടത്ര അല്ലെങ്കിൽ അത് അർഹിക്കുന്ന വിധത്തിലുള്ള  അംഗീകാരം നേടിയോ എന്ന് സംശയമാണ്  .. കാണാൻ കൊള്ളാവുന്ന , ബോറടിപ്പിക്കാത്ത ഒരു സിനിമയാണ് വല്ലാത്ത പഹയൻ

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്
_____________________

അരുണ്‍ കുമാറ അരവിന്ദ് അണിയിച്ചൊരുക്കിയ ഈ ചിത്രം എന്തായാലും കണ്ടിരിക്കേണ്ട ഒരു ചിത്രം എന്ന് ഞാൻ നിസംശയം പറയും ..  ഇന്ദ്രജിത്തിന്റെയും മുരളി ഗോപിയുടെയോ ശ്രദ്ധേയമായ അഭിനയം മാത്രമല്ല ഈ ചിത്രത്തിന് മുതൽക്കൂട്ട് .. മനോഹരമായ ഗാനവും , കൈതേരി സഹദേവൻ എന്നാ കഥാപാത്രത്തെ അവതരിപ്പിച്ച ഹരീഷ് പിഷാരടിയും എടുത്തു പറയത്തക്ക അഭിനയം കാഴ്ച വെച്ചിരിക്കുന്നു

മെമ്മറീസ് :
_______________

ജീത്തു ജൊസഫ് അണിയിച്ചൊരുക്കിയ ഈ പ്രത്വിരാജ് ചിത്രം  കാണേണ്ട ഒന്നാണ് .. മനോഹരമായ അഭിനയ ശൈലിയിലൂടെ പ്രത്വിരാജ് നിരവധി കയ്യടി നേടിയ ഒരു ചിത്രവും കൂടിയാണിത് ..  കണ്ടിരിക്കേണ്ട , കാണാൻ കൊള്ളാവുന്ന ഒരു മനോഹര സസ്പെന്സ് ത്രില്ലർ ഈ വർഷം വേറൊന്നില്ല  ..

നോർത്ത് 24  കാതം
____________________

അനില രാധാകൃഷ്ണൻ അണിയിച്ചൊരുക്കിയ ഈ ഫഹദ് ചിത്രം , ഫഹദിന്റെ കഥാപാത്ര വ്യത്യസ്തത കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയ ഒരു ചിത്രമാണ്  .. കണ്ടാല ബോറടിക്കാത്ത ഒരു ചിത്രമാണിതും

ഫിലിപ്സ് ആൻഡ്‌ മങ്കി പെൻ :
________________________________

റോജിൻ ഫിലിപ്പ്‌ / സമീർ മുഹമ്മദ്‌ ടീമിന്റെ
ഫിലിപ്സ് ആൻഡ്‌ മങ്കി പെൻ  കുട്ടികൾക്കിഷ്ട്ടപ്പെടുന്ന , അവർ കണ്ടിരിക്കേണ്ട ഒരു ചിത്രമാണ്  .. പ്രേക്ഷക ശ്രദ്ധ നേടാൻ ഈ ചിത്രത്തിന് കഴിഞ്ഞു

പുണ്യാളൻ അഗർബത്തീസ്
______________________________

രഞ്ജിത്ത് ശങ്കറിന്റെ പുണ്യാളൻ അഗർബത്തീസ് , ജയസൂര്യക്ക് നല്ലൊരു കഥാപാത്രത്തെ സമ്മാനിച്ച ചിത്രമാണ് .. ബോറടിക്കാത്ത കാണാൻ കൊള്ളാവുന്ന ഒരു ചിത്രമാണിതും

ദൃശ്യം
___________

ജീത്തു ജൊസഫ് അണിയിച്ചൊരുക്കിയ ഈ ( ഈ ചിത്രവും ഞാൻ കണ്ടിട്ടില്ല , നാളെ തന്നെ കാണണം ) ചിത്രം  വളരെ മികച്ച പ്രതികരണവും അഭിപ്രായവുമായാണ് മുന്നേറുന്നത്  .. ഈ ചിത്രം ഞാൻ കണ്ടില്ലെങ്കിലും കണ്ട പത്തിലതികം പേർ മനോഹര ചിത്രം എന്നാണ് പറഞ്ഞത് .. അതുകൊണ്ട് കണ്ടിരിക്കേണ്ട , കാണാൻ  കൊള്ളാവുന്ന , ബോറടിപ്പിക്കാത്ത ഒരു മനോഹര ചിത്രമാണ് ദൃശ്യം എന്ന് നിസംശയം പറയാം

2013 പ്രത്വിരാജിന്റെയും  സംവിധായകൻ ജീത്തു ജോസഫിനിറെയും വർഷമായിരുന്നു    ..

 
കണ്ടിരിക്കെണ്ട  ചിത്രങ്ങൾ

__________________________

ദൃശ്യം ,  മെമ്മറീസ് , ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് , മുംബൈ പോലീസ് , ഷട്ടർ , സെല്ലുലോയിഡ് , പാപ്പിലിയോ ബുദ്ധ

____________________________

 

ശ്രദ്ധേയമായ വിടവാങ്ങലുകൾ
_______________________________

സുകുമാരിയമ്മ – നിരവധി ചിത്രങ്ങളിലൂടെ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത അവരുടെ വേർപാട്  ഒരു തീരാ നഷ്ടം തന്നെ ആണ്

ടി എം സൌന്ദർ രാജൻ
പി ബി ശ്രീനിവാസ്
മണിവണ്ണൻ ( തമിഴ് സിനിമാ ലോകത്തിനു ഒരു തീരാ നഷ്ടം തന്നെയാണ് )
രാഘവൻ മാസ്റർ   /  മന്നാടെ / ദക്ഷിണാ മൂർത്തി സ്വാമി  — ഇവരെക്കുറിച്ച്  എന്ത് പറഞ്ഞാലും അത് പൂർണ്ണമാകില്ല

അഗസ്റിൻ –  പെട്ടെന്ന് ഓർമ്മ വരുന്നത്  ആറാം തമ്പുരാനിലെ പൈസ ചാക്കിൽ കൊണ്ട്പോയി കൊട്ടുന്ന കഥാപാത്രത്തെയാണ് ..

അങ്ങനെ 2013 മലയാളത്തിനു ഒരു ശ്രദ്ധേയ വർഷമായിരുന്നു ..

  സജിത്ത്   ,    https://www.facebook.com/iamlikethisbloger         

             iamlikethis.com@gmail.com
Digiprove sealCopyright secured by Digiprove © 2013 Sajith ph
Posted in സിനിമ | Tagged | Comments Off on മലയാളം സിനിമ 2013

പുണ്യാളൻ അഗർബത്തീസ് ( 6.5 / 10 )


രഞ്ജിത്ത് ശങ്കർ ( മുൻ സിനിമകൾ:  പാസെന്ജർ , മോളി ആന്റി റോക്ക്സ്  ,  അർജുനൻ സാക്ഷി ) കഥയും സംവിധാനവും നിർമ്മാണ പാതിയും നിർവഹിച്ച ” പുണ്യാളൻ അഗർബത്തീസ്” ബോക്സോഫീസിൽ പരിമളം പടർത്തി മുന്നേറുന്നു ( 6.5 / 10 )  ..

കൂടുതൽ വിശകലനതിലേക്ക് കടക്കും മുൻപ്

സ്ഥലം : തിരുവനതപുരം കൃപ തിയേറ്റർ
സമയം : 5:20 pm   ഉമ്മറത്ത്‌ സെകുരിട്ടിക്കാർ  ഈച്ചയാട്ടി നിൽക്കുന്നു , സ്നാക്സ് കടയും വിജനം  .. പടം  6:15 ആരംഭിക്കാനിരിക്കുകയാണ്  ..പക്ഷെ ബാല്ക്കണി ക്യുവിൽ ആകെയുള്ളത് മൂന്നു പെണ്‍കുട്ടികളും രണ്ടാണും … അതിലെ ഒരു പെണ്‍കുട്ടി ആദ്യമായ് ഫോണ കണ്ടപോലെ  ഇയർ ഫോണ്‍ ചെവിയിൽ തിരുകി അലക്ഷ്യമായ് എന്തോ ടൈപ്പ് ചെയ്തുകൊണ്ടിരിക്കുന്നു …  ബാക്കിയുള്ളവർ മാടുകളെപ്പോലെ  അയവിരക്കിക്കൊണ്ടിരിക്കുന്നു .. ച്യുഇങ്ങ് ഗംമും  മൊബൈലും കൂടെ ജനിച്ചവരാണ് എന്നാണ് ചിലരുടെ പെരുമാറ്റം കണ്ടാൽ തോന്നുക

അങ്ങനെ 5:45  .. ഒന്നോ രണ്ടോ ബൈക്ക് മാത്രം വന്നു …ക്യു നില്ക്കാൻ ആരുമില്ല

5:50 : ടികറ്റ് കെട്ടുമായി ഒരു രൂപം നടന്നു നീങ്ങി ..  മാക്സിമം പത്തു പേർ .. ഞങ്ങൾ അങ്ങനെ ക്യുവിലേക്ക് നീങ്ങി .. എന്റെ സൈഡിൽ നിന്ന ചുരുണ്ട മുടിക്കാരി  ” TENDER EXACT CHANGE ” എന്ന ബോർഡ്‌ കണ്ടു അച്ഛനെ വിളിച്ചു വരുത്തി 180  തന്നേയ് വേണം എന്ന് പറഞ്ഞു വാശി പിടിച്ച് 200 തിരിച്ചു കൊടുക്കുന്നത് കണ്ടു ..  അങ്ങനെ അറുപതുരൂപ ടികറ്റ് എടുത്തു ഉള്ളിലേക്ക് കയറി … ഉള്ളിൽ  ആകെയുള്ളത് പതിനഞ്ചു പേർ ..
6:05 മുപ്പതു പേർ മാത്രം
6:10  പിന്നീട് ഓരോഴുക്കായിരുന്നു … ബാൽക്കണി  നിറഞ്ഞു എന്ന് തന്നെ പറയാം  …

പടം തുടങ്ങി ..വ്യത്യസ്തമായ  കാമറ ആയതു കാരണം പടവുമായി ഇഴുകി ചേരാൻ ഒരു നിമിഷമെടുത്തു … തൃശൂരിലെ പ്രധാന സ്ഥലങ്ങൾ കാണിച്ചുകൊണ്ട് തുടങ്ങി …

പ്രാന്ജിയെട്ടന്റെയും  തൂവന തുംബികളുടെയും സ്മരണ ഉണര്ത്തി തൃശൂര് സ്ലാങ്കിലാണ് പടം എടുത്തിരിക്കുന്നത് … ജയസൂര്യ , നൈല ഉഷ , അജു വർഗീസ്‌ , രചന എന്നിവർ മനോഹരമായി അഭിനയിച്ചിരിക്കുന്നു .. ജയസൂര്യ അതി മനോഹരമാക്കി എന്ന് പറയാം .. നിർമ്മാണത്തിൽ പങ്കാളിയായതുകൊണ്ടാണോ  അത് എന്നറിയില്ല !!

പ്ലോട്ട് :

ആനപിണ്ടത്തിൽ നിന്നും ശാസ്ത്രീയമായ രീതിയിൽ ചന്ദനത്തിരി ഉണ്ടാക്കാൻ തൃശൂരിലെ ഒരു യുവാവ് ഇറങ്ങിത്തിരിക്കുന്നതും , അവിടെ അയാൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും  , സമകാലീന രാഷ്ട്രീയ പരിത സ്ഥിതികളും വളരെ സരസമായി അവതരിപ്പിച്ചിരിക്കുകയാണ്  ഈ പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിൽ

ഇതൊരു കോമഡി ത്രില്ലർ ആണെന്ന് നിസംശയം പറയാം .. സീരിയസ് ആയി സിനിമയെ സമീപ്പിക്കുന്നവർക്കും  ഒരൽപം റിലാക്സ് ആകുവാൻ ഈ സിനിമ വഴിവെക്കും എന്നതില തർക്കം വേണ്ട  ..
ബിജിബാലിന്റെ സംഗീതത്തിൽ പിറന്ന ഗാനങ്ങൾ ഓർത്തു  വെക്കാൻ തക്കവണ്ണം ഉള്ളതൊന്നും ഈ സിനിമയിൽ ഇല്ല

അപ്പോൾ 🙂

കുടുംബതോടോത്  ദൈര്യമായി കാണാവുന്ന ഒരു സിനിമയാണ് ഇത് … ഒരുപാട് ചിരിക്കാൻ .. ഇടക്ക്  ചിന്തിക്കാൻ ..ഒരു നിമിഷം ആകാംഷപ്പെടാൻ  .. അങ്ങനെ  എതു  വിധത്തിലും ഈ സിനിമ  കാണാവുന്ന ഒന്നാണ്  …

സജിത്ത്   ,    https://www.facebook.com/iamlikethisbloger         

             iamlikethis.com@gmail.com
Digiprove sealCopyright secured by Digiprove © 2013 Sajith ph
Posted in സിനിമ | Tagged | Comments Off on പുണ്യാളൻ അഗർബത്തീസ് ( 6.5 / 10 )

ആരുമറിയുന്നില്ല …

തുടരെത്തുടരെ ലാൻഡ്‌ ഫോണ്‍ ശബ്ദിച്ചു കൊണ്ടിരുന്നു
ഇടക്കിടെ  മൊബൈലുകളും  …

ഷവറിനു താഴെ ഒരൽപം ആശ്വാസത്തിനായി അഭയം പ്രാപിച്ച എനിക്ക് ഫോണിലൂടെ അമ്മ സംസാരിക്കുന്നത്  വ്യക്തമായി കേൾക്കാം  ..

പിന്മാറി എന്നാണ് പറയുന്നത്
കൂടുതൽ അറിയില്ല …

.. ടിക്ക്       അങ്ങനെ കുറെ കോളുകൾ …

അറിഞ്ഞവരും , ബന്ധുക്കളും  അടുത്തവരും ഒക്കെ വിളിക്കുന്നുണ്ട് ..

വീടാകെ ശ്മശാനമൂകമായിരിക്കുന്നു  .. ഉച്ചത്തിൽ നിലവിളിയില്ലെങ്കിലും ശരിക്കും ഒരു മരണവീട് പോലെ ..     വീട്ടിൽ ജോലി ചെയ്യാൻ വന്ന ചേച്ചിമാർ അതികം ശബ്ധമുണ്ടാക്കാതെ പിൻവാതിലിലൂടെ വന്നു അനുശോചനം അറിയിക്കാൻ എന്ന പോലെ എത്തി തിരിച്ചു പോകുന്നുണ്ട് …

കൂട്ടിൽ കെട്ടിയിരിക്കുന്ന ജനുസറിയാത്ത പട്ടി ഇടക്ക് കുരക്കുന്നുണ്ട് ഒരു പക്ഷെ  ആരും അതികം വെളിയിൽ കാണാത്തത് കൊണ്ടായിരിക്കാം അല്ലെങ്കിൽ ഇടക്കിടെ അപ്പുറത്തെ വീട്ടിൽ നിന്നും കാര്യം അറിഞ്ഞു എത്തുന്ന ആൾക്കാരെ  കണ്ടത്കൊണ്ടായിരിക്കാം

ഒരൊറ്റ നമ്പറിനു ലോട്ടറി നഷ്ട്ടപ്പെട്ടു പോയതുപോലെയോ അല്ലെങ്കിൽ അതിഭീകരാമാം വിധം അപകടത്തിൽ പെട്ട്പോയ ഒരാൾക്ക്‌ കൊടുക്കുന്ന നോട്ടം പോലെയോ ഒക്കെ എനിക്ക് സമ്മാനിച്ച്‌  ചിലവർ കടന്നു പോകുന്നുണ്ട് .. അതെല്ലാം കണ്ടപ്പോൾ  ഈ അടുത്ത കാലത്തൊന്നും കരഞ്ഞിട്ടില്ലാത്ത എനിക്ക് പോലും കരച്ചിൽ വരുന്നത് പോലെ തോന്നി … ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു .. ഉണ്ട് . എവിടെയോ ഉള്ളിൻറെ ഉള്ളിൽ ഒരു കുഞ്ഞു വിഷമം  !!!

കൂടുതൽ പറയുന്നതിന് മുൻപ് ഒരാഴ്ച മുൻപിലെ ഒരവധി ദിനം ഓർത്തെടുക്കാൻ ശ്രമിക്കട്ടെ ..  മഹീന്ദ്രയുടെ  എസ് യു വി നിലമ്പൂർ കാടുകളെ ലക്ഷ്യമാക്കി അങ്ങനെ കുതിച്ചു പായുകയാണ് …  അഞ്ജൊ  ആറോ മാസം നീണ്ടു നിന്ന   മെല്ലെപ്പോകിനും കൂടിയാലോച്ചനകൾക്കും ശേഷമാണ് ആ യാത്ര    സ്വാഭാവികമായും ഒരു പെണ്‍കുട്ടിയെ കാണാൻ

രാവിലെ ആറിനു തന്നെ പുറപ്പെട്ടത്‌കൊണ്ട് ഒൻപതോടെ നിലമ്പൂർ എത്തി … ബിഎസ്എൻഎൽ   ജിപിആർഎസ്സ്   മാത്രമുള്ള വഴിത്താരകളിലൂടെ നീങ്ങി .. കല്ലിട്ട റോഡിലൂടെ നീങ്ങി ഒരു വീടിന്റെ മുറ്റത്തേക്ക് പ്രവേശിച്ചു …

വിവിധ വർണ്ണങ്ങളിലുള്ള പൂക്കൾ അതിരുകള കീഴടക്കിയിരിക്കുന്നു …
വളരെയതികം ദൂരെ നിന്ന് വന്നവർ ആയതുകൊണ്ട്  പ്രാതൽ കഴിക്കാൻ വിളിച്ചു .. വിശന്നിട്ടു എന്തെങ്കിലും കിട്ടിയാൽ മതി എന്ന അവസ്ഥയിലായിരുന്നു ഞാൻ പക്ഷെ ആദ്യമായ് ഒരു പെണ്‍കുട്ടിയുടെ വീട്ടിൽ കാണാൻ പോകുമ്പോൾ അത് പാടില്ലത്രേ !!! ഓരോരോ സംഭവങ്ങൾ  .. എന്തായാലും മനോഹരമായ ആ വീടിന്റെ സന്ദർശന മുറിയിൽ  കുറെ ബേക്കറി പലഹാരങ്ങൾ നിരന്നു .. ചായയുമായി ആ കുട്ടിയുടെ അമ്മ നടന്നു വന്നു ..  അതും കുടിച്ചുകൊണ്ട്  സൌഹൃദ സംഭാഷണത്തിലേക്ക് കടന്നു ..  എല്ലാം തുറന്നു പറയുന്ന ആൾക്കാർ എന്ന് തോന്നിയതുകൊണ്ട്  സ്വാഭാവികമായും തല്പ്പര്യതോടെ കേട്ടിരുന്നു … ഇടക്ക്  ആ പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടു ..  കൂടെ ചെന്നവർ എന്തൊക്കെയോ ചോദിക്കുന്നുണ്ട്   .. എനിക്കാണെങ്കിൽ വിശന്നിട്ടു എന്തെങ്കിലും കിട്ടിയെങ്കിൽ എന്നൊരു മനസായിരുന്നു .. തൊട്ടപ്പുറത്ത് ഡൈനിംഗ്ടേബിളിൽ കുറെ പ്ലേറ്റുകൾ ഇരിക്കുന്നുണ്ട്‌ .. എന്തെങ്കിലും എടുത്തു കഴിച്ചു കളയാം എന്ന് മനസ്സിൽ വിചാരിക്കുപ്പോഴേക്കും  ആരൊ പറഞ്ഞു കുട്ടിയോട് സംസാരിക്കണമെങ്കിൽ ആകാം !! കേട്ട പാടെ ആ കുട്ടിയെ പുറത്തേക്കു ക്ഷണിച്ചു വിശപ്പിനെ അതിന്റെ പാട്ടിനു വിട്ടു  നടന്നു നീങ്ങി …

എന്താണ് സംഭവിക്കാൻ പോകുന്നതെന്ന  പേടിയോടെ ദൈവത്തെ ഓർത്ത് നടന്നു നീങ്ങുന്ന ആ പെണ്‍കുട്ടിയുടെ  മുഖം മനസ്സിൽ ഇപ്പോഴും കിടക്കുന്നുണ്ട്  ..സംഭാഷണം ആരംഭിച്ചു …  പോകുന്നതിനു മുൻപ് തന്നെ എല്ലാ വിവരങ്ങളും ധരിപ്പിചിരുന്നതുകൊണ്ട്  ആ കുട്ടി ചോദിച്ച ചില ചോദ്യങ്ങൾക്ക് അറിയാവുന്ന രീതിയിൽ ഉത്തരവും നല്കി  അങ്ങനെ മുന്നേറി … പത്തു മിനിട്ടോളം നീണ്ട സംഭാഷത്തിനോടുവിൽ യാത്ര പറഞ്ഞു അവിടെ നിന്നും മടങ്ങി .. ആദ്യം ചെയ്തത് തൊട്ടടുത്ത്‌ കണ്ട ബേക്കറിയിൽ നിന്നും കുറെ വെജിറ്റബിൾ കറ്റ്ലെറ്റ് കഴിക്കുകയായിരുന്നു  .. സ്പെഷ്യൽ വല്ലതും ഉണ്ടോ എന്നറിയാൻ തിരക്കിയപ്പോൾ പറഞ്ഞു

ആട് മന്തി
ബീഫ് മന്തി

എന്നിവ ഉണ്ടെന്നു … പച്ചക്കറി മാത്രം കഴിക്കുന്നതുകൊണ്ട് അവക്കെല്ലാം നോ പറഞ്ഞു യാത്ര ആരംഭിച്ചു  … ദൂരം ഒരൽപം കൂടുതൽ എന്നതൊഴിച്ചാൽ എല്ലാവർക്കും താൽപ്പര്യമായ ഒന്ന് എന്ന രീതിയിൽ ആ പ്രൊപ്പോസൽ മുന്നോട്ടു നീങ്ങി .. തല്പ്പര്യമുണ്ട് എന്ന് അവരോടും വിളിച്ചു പറഞ്ഞു  ..  അവർക്കും തല്പ്പര്യമുണ്ട്   എന്നറിയിച്ചതിന് അനുസരിച്ച്  ഈയ്യടുത്ത ഒരു ദിവസം കുറെ ആളുകൾ ഇങ്ങോട്ടും വന്നു … ആദ്യമായിട്ടാണ് അങ്ങനെ സംഭവിക്കാൻ പ്പോകുന്നത് അതുകൊണ്ട് തന്നെ മുന്നൊരുക്കങ്ങൾ തകൃതിയായി നടന്നു …എല്ലാവരുടെയും മുഖത്ത്  ഒരു പ്രകാശം … അങ്ങനെ ആ ദിവസം വന്നെത്തി … അവരും ഒൻപതോടെ വീടിലെത്തി  .. മൊത്തത്തിൽ ഓടി നടക്കുകയായിരുന്നത്കൊണ്ട്   കുളിക്കാനോ  കഴിക്കാനോ സമയം കിട്ടിയില്ല എന്ന് പറഞ്ഞാല ആശ്ചര്യമാകുമെങ്കിലും അതാണ്‌ സത്യം …അല്ലെങ്കിലും പ്രധാന പരീക്ഷകല്ക്ക് മുൻപിൽ കുളിക്കാനോ കഴിക്കാനോ നില്ക്കാറില്ല  എന്നോർത്തു ആശ്വസിച്ചു ഞാൻ മുന്നോട്ടു നീങ്ങി  .. പതിനഞ്ചു മിനിട്ടോളം തലങ്ങും വിലങ്ങും ഒരു ഇന്റർവ്യൂ ബോര്ഡിന്റെ മുന്നിൽ നിന്ന് വന്ന ചോദ്യ ശരങ്ങൾ സത്യത്തിൽ എന്നെ അലോസരപ്പെടുത്തിയില്ല  .. അവക്കെല്ലാം സുവ്യക്തമായ മറുപടി നല്കി  ..  അവരെ ചായ കുടിക്കാൻ വിളിച്ചു .ദൂരെ നിന്ന് വരുന്നവർ ആയതുകൊണ്ട്  വളരെ നല്ലൊരു മെനു തന്നെ ഒരുക്കുന്നതിൽ ശ്രദ്ധിച്ചിരുന്നു  . അടുത്ത ബന്ധുക്കളും , കുടുംബാങ്ങളും എല്ലാവരും എത്തിയിരുന്നു ..  പതിവിലക്കവിഞ്ഞ   പബ്ലിസിട്ടിയോടെ അടുത്ത വീടുകളിലേക്കും വാർത്ത‍ പരന്നു ..   അതങ്ങനെയാണ് …  ചായകുടിക്ക് ശേഷം മൂന്നു നില പത്തായപ്പുര വീട് ചിലർ നടന്നു കണ്ടു  ..  അങ്ങനെ സംതൃപ്തമായി അവരെ യാത്രയാക്കി

വന്നിരുന്ന ബന്ധുക്കൾക്കും കുടുംബക്കാർക്കും  ഒന്നേ പറയാൻ ഉണ്ടായിരുന്നള്ളൂ  .. കുറച്ചു ദൂരം കൂടുതൽ ആണെങ്കിലും സാരമില്ല … ആ ദൂരം കാര്യമില്ല എന്നവർക്കും തോന്നിയതുകൊണ്ടാണല്ലോ ഇവിടേക്കും വന്നതെന്ന്  … തല്ക്കാലം വേറെ പ്രൊപ്പോസൽ ഒന്നും നോക്കേണ്ട എന്നുറപ്പിച്ചു മുന്നോട്ടു നീങ്ങി ..  ഇടക്ക് വന്നിരുന്ന വേറെ ഒരു പ്രോപ്പോസലിനോടും അയിത്തം കൽപ്പിച്ച് കാത്തിരിപ്പായി .. തിരിച്ചു വിളിക്കാം എന്നാണല്ലോ അവർ  പറഞ്ഞിരിക്കുന്നത്  .. എന്തോ രണ്ടു ദിവസത്തെ ആശുപത്രി സംബന്ധമായ തിരക്കുകൾ ഉണ്ടെന്നു പറഞ്ഞിരുന്നതുമാണ്  .. അങ്ങനെ ദിവസം മൂന്നാമതായി … ഏത് നിമിഷവും അവർ വിളിച്ചേക്കാം  … എല്ലാവരും ഓരോരോ ഫോണ്‍ ബെല്ലടിക്കുംപോഴും പ്രതീക്ഷയോടെ അടുത്തേക്ക് നീങ്ങി …

ബന്ധുക്കളും കുടുംബക്കാരും  , ജോലി ചെയ്യാൻ വരുന്ന ചേച്ചിമാരും എല്ലാവരും ഇടക്കിടെ ചോദിച്ചു ..

എന്തായി അവർ വിളിച്ചോ ?

അങ്ങനെ പ്രതീക്ഷയുടെ ബലൂണ്‍ ആരും ഉയർത്താതെ തന്നെ എങ്ങോ പാഞ്ഞു കയറി ..  ഒരു മീഡിയം അല്ലെങ്കിൽ അതിനു തൊട്ടു താഴെ നില്കുന്ന കുടുംബത്തില നിന്ന് മാത്രമേ ആലോചനകൾ നോക്കേണ്ടതുള്ളൂ എന്നാദ്യമേ ഞാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു …

ഒടുക്കം നാലാം നാൾ അച്ഛൻ ആരോടോ ഫോണിൽ പറയുന്നത് കേട്ടു

അറിയില്ല .. ” ഞങൾ പിന്മാറുന്നു ”  എന്ന് മാത്രമേ അവർ പറഞ്ഞളൂ .. കൂടുതൽ സംസാരിക്കാൻ  പറ്റാത്ത ഒരു സാഹചര്യത്തിൽ ആയിരുന്നതുകൊണ്ട്  വിശദ വിവരങ്ങൾ ചോദിച്ചില്ല  ..

നേരിട്ട് പറയാനുള്ള വിഷമം കാരണം ശബ്ദം ഉയർത്തി ആ പറഞ്ഞത് ഞാൻ കൂടെ കേൾക്കാൻ  വേണ്ടിയാണ് .. അപ്പോൾ മുതൽ ഫോണ്‍ ശബ്ദിച്ചു തുടങ്ങിയതാണ്‌  …

സത്യത്തിൽ അതൊരു വിഷമിപ്പിക്കുന്ന വാർത്ത‍ ആയിരുന്നു എന്നെ സംഭന്ധിച്ചിടത്തോളം .. ഇനി  അപരിചിതരായ പെണ്‍കുട്ടികളുടെ മുന്നിലേക്ക്‌ പോകണ്ട .. തിരിച്ചു സമാധാനമായി ജോലി ചെയ്യാനും പോകാം , ഒരു കുട്ടിയെ കാണാനുണ്ട് എന്ന് പറഞ്ഞു ആരും വിളിച്ചു വരുത്തില്ല ..എന്നൊക്കെ വിചാരിച്ചിരുന്നതാണ്

ആശ്വാസ വാക്കുകൾക്കും പരിഹാസങ്ങൾക്കും ഇടയിൽ
എല്ലാവർക്കും അറിയേണ്ടതും എനിക്ക് അറിയാത്തതും ഒരു ചോദ്യത്തിനുത്തരം  .. എന്തുകൊണ്ടവർ പിന്മാറി ..

ഇതെഴുതുംപ്പോൾ  പുറത്തു നിലാവുണ്ടായിരുന്നു … ഇപ്പോൾ നേരം പരപരാ വെളുത്ത് തുടങ്ങിയിരിക്കുന്നു ,, പടുപ്പുരവാതിലിനിടയിലൂടെ വെളിച്ചം അരിചെത്തുന്നുണ്ട്  .. എല്ലാം സുവ്യക്തമാണ്  ഒരു ചോദ്യത്തിനുത്തരം ഒഴികെ ..

ഒരു  ഉറക്കത്തിനപ്പുറം  സ്വാധീനം ചെലുത്താൻ തക്കവണ്ണം ഉള്ള അടുപ്പം ആരോടും സൂക്ഷിക്കരുത്‌ അത് സ്വന്തം അച്ഛനായാൽപ്പോലും എന്ന് അച്ഛൻ പറഞ്ഞിരുന്നത് ഓർമ്മയിൽ തെളിയുന്നു ..

ഒരു നോ പറയുന്നതിന് മുൻപ് ഒന്നോ രണ്ടോ നിമിഷം ഓർക്കുക അടയാൻ പോകുന്നത് ഒരുപാട് യെസ്സിലെക്കുള്ള  വാതിലുകളാ
യിരിക്കും  എന്നോർത്തുകൊണ്ട് തല്ക്കാലം വിട ..

       സജിത്ത്   ,    https://www.facebook.com/iamlikethisbloger

                iamlikethis.com@gmail.com
Digiprove sealCopyright secured by Digiprove © 2013 Sajith ph
Posted in കഥ/കവിത | Tagged | Comments Off on ആരുമറിയുന്നില്ല …

ചില നേരങ്ങളിൽ ചിലർ

ഹലോ ?
ഹലോ ? താൻ ആരാണ്  ? എവിടുന്നാ ?

സമയം വൈകിട്ട് എട്ടു മണി … ഗ്രേവ്‌യാർഡ്‌  ഷിഫ്റ്റിനു പതിനൊന്നു മണിയോടെ തന്നെ എഴുന്നെൽക്കണ്ടാതായിരുന്നതുകൊണ്ട്

” കറമം  ഈ നേരത്ത് ആരാണ് എമർജൻസി  ഫോണിൽ വിളിക്കുന്നത്‌ ”  എന്ന്  മനസ്സിൽ ഓർത്തു കൊണ്ടാണ് ഫോണിനടുതെക്ക്  നീങ്ങിയത്  തന്നെ ..
അപ്പോഴാണ്  അങ്ങേതലക്ക്നിന്ന്  നിർത്താതെയുള്ള ചോദ്യം …ഒരു നിമിഷം  ചുറ്റും നോക്കി … ഓർമ്മയുടെ തിരകളെ  അതിവേഗം മനസിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചു .. പരിസര ബോധം വീണ്ടെടുത്ത്‌ സംഭാഷണം ശ്രവിച്ചു

ഹലോ ? താൻ ആരാണ്  ?

പെട്ടെന്ന് മനസിൽ വന്ന മറുപടി

ഞാൻ .. ഞാൻ ആരാണെന്ന്  അന്വോഷിച്ചുകൊണ്ടിരിക്കുന്നു .. ഇതുവരെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല ..

എന്ത് ……..? താൻ …. താൻ ആരാടോ  ?  താൻ എന്തിനാണ് എൻറെ ഭാര്യയെ ഇപ്പോൾ മൊബൈലിൽ വിളിച്ചു ശല്യം ചെയ്തത് ?

ഈശ്വരാ … എന്ന് മനസിലോർത്ത്‌ തിരിച്ചു ചോദിച്ചു

ഞാനോ ?  ഞാൻ ആരെയും വിളിച്ചിട്ടില്ല  …

നുണ പറയുന്നോ ? താൻ എൻറെ ഭാര്യെ വിളിചിട്ടില്ലെങ്കിൽ  പിന്നെ തൻറെ നമ്പർ എനിക്കെങ്ങനെ കിട്ടും ?

അതെനിക്കറിയില്ല … അഞ്ചു മണി മുതലേ ഞാൻ ഉറങ്ങുകയാണ് .. പിന്നെങ്ങനെ ഞാൻ വിളിക്കും ?

അഞ്ചു മണി മുതൽ ഉറങ്ങുകയോ ? അത് മനുഷ്യന്മാർ ഉറങ്ങുന്ന സമയമാണോ .. തൻറെ  സംസാരത്തിൽ തന്നെയുണ്ട്‌ ഒരു വശപ്പിശക് .. ഞാൻ ആരാണെന്ന് തനിക്കറിയുമോ .. എന്നോട് കളിക്കരുത് ..

സാഹചര്യങ്ങൾ  പഠിപ്പിച്ചിരിക്കുന്നത് പരമാവധി ക്ഷമിക്കാനാണ് അതുകൊണ്ട് തന്നെ ഒരു വിധം  അരോചകമായ സാഹചര്യങ്ങളിലോന്നും  ദേഷ്യമേ വരാറില്ല .. പക്ഷെ ഉറക്കത്തിൽ നിന്നും എഴുന്നേൽപ്പിച്ചു മനസാ വാചാ അറിയാത്ത കാര്യത്തിനു എൻറെ സത്യസന്ദതയെ   സംശയിക്കുക എന്ന് പറഞ്ഞാൽ   !!   ഒരു ഗ്ലാസ്‌ ടുബിലൂടെ അതിവേഗം ചുവപ്പ് നിറം കലർന്ന ദ്രാവകം അതിവേഗം മുകളിലേക്ക് കയറുന്നത് ഭാവനയിൽ കണ്ടു …

ഡോ  ?  താൻ എന്താടോ മിണ്ടാത്തത്  … ഇനി മേലിൽ …

അത് മുഴുമിപ്പിക്കുന്നതിനു മുൻപേ  എവിടെ നിന്നോ വാക്കുകൾ നാവിലേക്ക് ഒഴുകിയെത്തി  ..

you spook  Hippocratic worm ..what the bloody honkey you think yourself ..xxxxxxxx

ടക്  …  ആ അജ്നതാൻ ഫോണ്‍ വെച്ചു …

ഒരു നിമിഷം ഞാൻ പറഞ്ഞതെതെന്നു വീണ്ടും ഓർത്തെടുക്കാൻ ശ്രമിച്ചു
മുഴുവനായി ഓർമ്മയിൽ വന്നില്ല .. എന്തായാലും കഴിഞ്ഞ ജന്മത്തിൽ ഞാൻ ഇവിടെ കേരളത്തിൽ ജനിച്ചതാവാൻ സാധ്യതയില്ലെന്ന് നാവിലേക്ക് ഓടിയിറങ്ങിയ വാക്കുകൾ  ഓർത്തുകൊണ്ട്‌ തിരികെ കട്ടിലിനെ അഭയം പ്രാപിച്ചു  …

അലാറം മുഴങ്ങിയെങ്കിലും നിദ്രാഭംഗം  വന്നതുകൊണ്ട് മനസില്ലാ മനസോടെ എഴുന്നേറ്റു  ജോലി ആരംഭിച്ചു … പക്ഷെ അകാരണമായ എന്തോ ഒന്ന് മനസിനെ അലട്ടിക്കൊണ്ടിരുന്നു …  നേരത്തേ വിളിച്ച ആളോട്  കുറച്ചുകൂടെ ക്ഷമ കാണിക്കണ്ടതായിരുന്നോ  എന്നതായിരുന്നു അതെന്നു തിരിച്ചറിഞ്ഞു .. കുറ്റബോധം മനസിനെ വീണ്ടും കൂടുതൽ വേഴ്ചകളിലേക്ക്  നയിക്കും മുൻപ് എന്തെങ്കിലും ചെയ്തെ പറ്റൂ എന്നുറപ്പിച്ചു കൊണ്ട് മൊബൈൽ കയ്യിലാക്കി  നേരത്തേ വിളിച്ച ആളെ തിരിച്ചു വിളിച്ചു ..

ഒരു സ്ത്രീ ശബ്ദം കേട്ടതുകൊണ്ടു   .. ചേട്ടനില്ലേ  എന്ന് ചോദിച്ചു

ഹലോ .. ആരാണ് ?

ഞാൻ ശബ്ദം ഒന്ന് ശരിയാക്കി സംസാരിച്ചു തുടങ്ങി ..ചേട്ടാ നേരത്തേ നിങ്ങൾ എന്നെ വിളിച്ചിരുന്നു … ഞാൻ ആദ്യമായിട്ടാണ് നിങ്ങളെ വിളിക്കുന്നത്‌ .. നേരത്തേ  ഞാൻ ദേഷ്യപ്പെടാൻ പാടില്ലായിരുന്നു ..

ഓ താനോ ,  പാതി രാത്രി വിളിചിട്ടാണോഡോ ക്ഷമ ചോദിക്കുന്നത് ?  മനുഷ്യന്മാർക്ക് ഉറങ്ങുകയോന്നും വേണ്ടേ ? വെക്കഡാ  xxxxxxxxxxxxx

സംസാരിക്കുന്നതിനു മുൻപ് പരിസരബോധം നോക്കി  ചിന്തിച്ചു സംസാരിക്കണം എന്ന് ഉപദേശിച്ചു തന്നത് വൈകിയാണ് ഓർമ്മയിൽ തെളിഞ്ഞത് .. ഇനി മറക്കില്ല  എന്ന് മനസിലുറപ്പിച്ചു ഫോണ്‍ താഴെ വെച്ചു ..   എനിക്കറിയാം ഈ ഓർമ്മ  ഇനിയും വൈകിയേ വരൂയെന്ന് !!

അങ്ങനെ സംഭവബഹുലമായ ഒരു ദിനമായിരുന്നു ഇന്നലത്തെതു

അത് പറഞ്ഞപ്പോഴാണ്  ഒരു കാര്യം കൂടെ ഓർമ്മയിൽ തെളിയുന്നത് …
വാക്കുകൾകൊണ്ട് മറ്റുള്ളവരെ കുത്തിനോവിപ്പിക്കാനുള്ള ചിലരുടെ കഴിവ്  സത്യത്തിൽ ഒരു തരം മനോരോഗമാണെന്ന്  .. …  സ്വയം എന്തൊക്കെയോ ഒളിക്കാൻ മറ്റുള്ളവരിലേക്ക് പടർന്നു കയറുന്നത് ഒരുതരം സാഡിസം മാത്രമാണ്

തല മുതിർന്ന അദേഹം  കണ്ട ഉടനെ ചോദിച്ചു  ..

ഇപ്പോൾ എവിടെയാണ് ? കൊച്ചിയിലാണോ

അതിനു മുൻപ് ഒരുപാട് പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ് .. ഇനിയും വീണ്ടും കാണുമ്പോൾ ഇതേ ചോദ്യം ആവർത്തിക്കപ്പെടും ..പിന്നെയും വെറുതേ എന്തിന്  എന്ന് മനസ്സിൽ വന്നെങ്കിലും  മറുപടി പറയാതിരിക്കാൻ കഴിഞ്ഞില്ല ..

അല്ല .. തിരുവനന്തപുരം

സർക്കാർ ജോലിയാണോ

അല്ല  ..

ഓ പ്രൈവറ്റോ

ഹ്മം

ശമ്പളം എന്തുണ്ട്

ഒന്നും മറുപടി പറയാൻ തോന്നിയില്ല  …

അല്ല  .. ഈ   പ്രൈവട്ട് സ്ഥാപനങ്ങൾ മര്യാദക്ക് ശമ്പളം തരുമോ

ഏത്  യുഗത്തിലാണ് ഇങ്ങേർ എന്ന് മനസ്സിൽ തോന്നിയെങ്കിലും പുറത്തു കാണിക്കാതെ മിണ്ടാതിരുന്നു

പത്തിരുപതു ഉറുപ്പിക മാസം കിട്ടുമോ

ഈശ്വരാ വിടേണ്ട വട്ടമില്ലല്ലൊ എന്ന് മനസ്സിൽ ഓർത്തു മറുപടി പറഞ്ഞു

ഹ്മം കിട്ടും

അതിനെക്കാൾ കൂടുതൽ ഉണ്ടോ അതോ

ഇല്ല  …

. ഞാൻ ഇന്നലെ പാടം  കിളപ്പിച്ചു .. അഞ്ഞൂറ് രൂപയാണ് ദിവസം .. അമ്പത് കൂടെ വേണമെന്ന് അവർ പറയുന്നുണ്ട് .. രാവിലെ ഒമ്പതിന് എത്തും മൂന്നരക്ക് തീരും ..

പാടത്തു കിളക്കാൻ പോകുന്നവർക്ക് ഈ ശമ്പളം ഉണ്ടെന്നു പറയാതെ പറഞ്ഞതാണ്  ,,

നിന്റെ കല്യാണം എന്തായി ? നോക്കുന്നുണ്ടോ

ഹ്മം .. നോക്കുന്നുണ്ട്

ഒന്നും ശരിയായില്ലേ  ?

ശരിയായെങ്കിൽ ശരിയായി എന്ന് പറയില്ലേ മനുഷ്യാ .. എന്ന് പറയാൻ എന്നുണ്ടായിരുന്നു പക്ഷെ …

ഇല്ല ശരിയായില്ല  ..

ഇപ്പോ  വയസെത്രയായി  .. മുപ്പതു അല്ലെ ?

അല്ല ഇരുപത്തെട്ടു  ..

അതെങ്ങനെ  ?  എണ്‍പത്തി നാലിൽ ഞാൻ പാങ്ങോട് ആയിരുന്നപ്പോഴാണ് നീ … അല്ല ഏത് വർഷമാ ജനിച്ചത്‌

മറുപടി പറഞ്ഞു

ഓ അപ്പൊ അടുത്ത് തന്നെ ഇരുപത്തി ഒൻപതു  ആകാൻ പോകുന്നു .. അതായതു മുപ്പതിലേക്കുള്ള  നടപ്പ്  ..

മറുപടി എന്ത് പറയണം എന്നറിയാതെ ഞാൻ കുഴങ്ങി .. പിന്നീട് ഒരിക്കലും ഒന്നും ചോദിക്കാത്ത രീതിയിൽ മറുപടി പറയാൻ അറിയാം പക്ഷെ പ്രായം .. അതിനെ ബഹുമാനിച്ചേ പറ്റുമല്ലോ  ..
ഒന്നും മിണ്ടാതെ ഇരുന്നു ..

ജീവിതത്തിൽ ചില സന്ദർഭങ്ങൾ അങ്ങനെയാണ് ..  ഒന്നും  പ്രതികരിക്കാതെ ഇരിക്കാനുള്ള കഴിവാണ്  വേണ്ടത്

 

      സജിത്ത്   ,    https://www.facebook.com/iamlikethisbloger         

             iamlikethis.com@gmail.com
Digiprove sealCopyright secured by Digiprove © 2013 Sajith ph
Posted in കഥ/കവിത | Tagged | Comments Off on ചില നേരങ്ങളിൽ ചിലർ

ആ മൂന്ന് പെണ്‍കാണലുകൾ

ഓർക്കുമ്പോഴേ ഓർമ്മയിൽ തെളിയുന്നത് ഒന്നാം ക്ലാസിലെ ആദ്യ ദിനമാണ്  …

പ്രതീക്ഷയോടെ ജനാലകൾക്കപ്പുറത്തെ രണ്ട് കണ്ണുകൾ  … എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാതെ  ആശങ്കയോടെ ഓരോ നിമിഷവും കൂടി വരുന്ന ഹൃദയമിടിപ്പോടെയും  ഒരന്ജ്ജുവയസുകാരൻ   …

 

അന്നെനിക്കക്ഷരമെഴുതാൻ  കഴിയുമായിരുന്നെങ്കിൽ  വരാൻ  പോകുന്ന ടീച്ചറോടും ഇത്തരമൊരു ആശങ്ക പങ്കു വെച്ചേനെ  …

.. ഏതെങ്കിലും ഒരു നിമിഷത്തിൽ ആവി പറക്കുന്ന  ചായക്കപ്പും , ഹൃദയമിടിപ്പുമായി അപരിചിതയായ ഒരു പെണ്‍കുട്ടിയെ കാണേണ്ടി വരുമല്ലോ എന്നത് ഓർക്കുമ്പോൾ തന്നെ ടെൻഷൻ തോന്നുന്നത്    വർഷങ്ങൾ കുറച്ചു കഴിഞ്ഞെങ്കിലും ഇന്നും ആ സ്ഥിതിക്ക് മാറ്റമൊന്നും വന്നിട്ടില്ല എന്നതുകൊണ്ടാവാം ..

അങ്ങനെ ആ ദിനവും കഴിഞ്ഞിരിക്കുന്നു … ഒന്നല്ല രണ്ടല്ല .. മൂന്നു !!

കൊല്ലാനാണോ വളർത്താൻ  ആണോ കൊണ്ട് പോകുന്നത് എന്നറിയാത്ത ഒരു പശുക്കുട്ടിയുടെ അതെ അവസ്ഥയിലാണ്   ഇപ്പോഴും ഒരു പെണ്‍കുട്ടിയുടെ മുന്നിലെക്കെതുന്നത്  .. കാരണം ഈ നിമിഷം വരെ വളരെ സന്തോഷമായാണ് ജീവിതം പൊയ്ക്കൊണ്ടിരിക്കുന്നത്  .. കാശു കൊടുത്ത്  കടിക്കുന്ന പട്ടിയെ വാങ്ങിയ പോലെ എന്ന് ആവരുതല്ലോ   (  സത്യമായും  സ്ത്രീയെ അപമാനിചിട്ടില്ല , ഒരുപമ പറഞ്ഞതാണ്  പ്രിയ സുഹൃത്തേ !! )

അനുഭവം പങ്കുവയ്ക്കാൻ കുറെ സുഹൃത്തുക്കൾ ആവശ്യപ്പെടുകയുണ്ടായി  .. അതുകൊണ്ട് മാത്രം തുടർന്നെഴുതട്ടെ ..

ആദ്യമായ്  പോയത് പ്ലാഴിഭാഗത്തുള്ള കുട്ടിയെ കാണാൻ ആയിരുന്നു ..  എംഎൻസിയിൽ  ജോലി ചെയ്യുന്ന ആ കുട്ടിയുടെ പ്രൊഫൈൽ കണ്ടപ്പോഴേ  ശ്രദ്ധിച്ചത്  ഭാവി വരന് വേണ്ട വാർഷിക ശമ്പളം കൊടുത്തിരിക്കുന്നത്‌ ആയിരുന്നു .. വെറും അഞ്ചുലക്ഷത്തിനു മുകളിൽ മാത്രം …അതുകൊണ്ട് തന്നെ അതൊഴിവാക്കി മുന്നോട്ടു പോയി … തെറ്റ് പറയരുതല്ലോ ഫോട്ടോ  കാണാൻ രസമൊക്കെ ഉണ്ടായിരുന്നു …. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അത് നാല് ലക്ഷമായി …പക്ഷെ എന്തോ കാണാൻ രസമുള്ളതുകൊണ്ടായിരിക്കണം  വീട്ടുകാരുടെ വാക്ക് ധിക്കരിക്കേണ്ട എന്ന  കാരണത്താൽ ആ കുട്ടിയെ കാണാൻ പോകാൻ ഞാനും സമ്മതിച്ചു  താൽപ്പര്യമുണ്ട്  എന്ന് ഇങ്ങോട്ടും അറിയിച്ചതിനനുസരിച്ചാണ്  കാണാൻ പോകാമെന്ന്  സമ്മതിച്ചത്  …

അങ്ങനെ ഞങ്ങൾ നാലഞ്ചു പേർ പുറപ്പെട്ടു  .. പോകുന്ന വഴിയിൽ എനിക്കൊരു സുദീർഖമായ ക്ലാസും തന്നു , ആദ്യമായ് പോകുന്നതാണല്ലോ  .. അവിടെയെത്തി  ..

ആദ്യ കാഴ്ചയിൽ തെളിഞ്ഞത്  കുട്ടിയുടെ അച്ഛനെന്നു തോന്നിയ ആൾ വീടിൻറെ  ഉള്ളിൽ നിന്നും ഒരു ലുങ്കി മാത്രമുടുത്ത്  താഴെ ഇറങ്ങി നിന്നതാണ് ..തൊട്ടു പുറകിൽ ഒരു ഷർട്ടും കയ്യിൽപ്പിടിച്ച്  കുട്ടിയുടെ അമ്മയും .. ഞങ്ങൾ അവിടെയെതിയിട്ടുണ്ട് എന്ന് രണ്ടു മിനിട്ട് മുൻപ് അറിയിച്ചതാണ് .. എന്തോ കാലാവസ്ഥ ചൂടായത് കൊണ്ടായിരിക്കണം ഒരൊറ്റ ലുങ്കി മുണ്ടിൽ നിന്നിരുന്നത് എന്നൊർക്കുമ്പൊഴെക്കും  കുട്ടിയുടെ അമ്മ താഴെ ഇറങ്ങി വന്നു കുശല ചോദ്യങ്ങൾ ആരാഞ്ഞു ഉള്ളിലേക്ക് ക്ഷണിച്ചു … സമയം പത്തര കഴിഞ്ഞിരുന്നു … അങ്ങനെ നീൽക്കമൽ കസേരകളിൽ ഞങ്ങൾ അവിടവിടെയായി ഇരുന്നു .. കൂടെപ്പോയ സ്ത്രീ ജനങ്ങൾ  വീടിൻറെ ഉള്ളറകളിലേക്ക് മാഞ്ഞു … രണ്ടായിരത്തി അന്ജിന്റെ തുടക്കത്തില ഇറങ്ങിയ ഒരു കമ്പ്യൂട്ടർ ആ വീടിൻറെ സ്വീകരണ മുറിയെ അലങ്കരിച്ചിരുന്നു .. തൊട്ടടുത്ത്‌ മുറി വൃത്തിയാക്കാൻ വെച്ചിരുന്ന ചൂലും ചപ്പയും പിന്നെ ബക്കറ്റിൽ വെള്ളവും, .. മണി പതിനൊന്നായിട്ടും മൂന്ന് മുറികളുള്ള ആ വീട് വൃത്തിയാക്കാൻ സമയം കിട്ടിയില്ലായിരിക്കാം എന്ന് കൂടെ വന്ന ഒരാൾ അടക്കം  പറഞ്ഞു … കുറ്റിത്താടിയിൽ നരകൾ ഉള്ള കുട്ടിയുടെ അച്ഛൻ എന്നെ ഒന്ന് നോക്കി  പിന്നെ ” ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ ” എന്ന ഭാവത്തിൽ അവിടെ ഇരുന്നു …  നിശബ്ധത അത് മാത്രം വളരെ നേരം സഹിക്കാൻ ആകില്ല ..സാധാരണ ആയിരുന്നെങ്കിൽ ഞാൻ എപ്പോഴോ സംസാരം തുടങ്ങി ഒരു വഴിക്ക് ആക്കിയേനെ .. ഇതിപ്പോൾ !!

അങ്ങനെ ആ കുട്ടിയുടെ അച്ഛൻ മൂന്നു നാല് പേരുകൾ പറഞ്ഞു  അവരെ  അറിയുമോയെന്നു ചോദിച്ചു ..  ഞങ്ങളുടെ വീടിൻറെ അടുത്ത് ഉള്ളവർ ആണെന്നും പറഞ്ഞു ..ഇല്ലായെന്ന് മറുപടി പറയുന്നത് കേട്ടു .. പിന്നെ നാലഞ്ചു പേരുകൾ  ഇവിടെനിന്നും  പോയവർ ചോദിച്ചു .. അവരെ അദ്ദേഹത്തിനും അറിയില്ലത്രേ .. എട്ട് പത്തു വർഷങ്ങൾ ആയി അതികം എവിടെയും പോകാറില്ലത്രെ

ഒരു കൌതുകം കൊണ്ട് ഞാൻ ചോദിച്ചു അദേഹം പറഞ്ഞവർ കല്യാണം കഴിഞ്ഞവർ ആണോ എന്താണെന്ന് … മുപ്പതു  വർഷം മുൻപുള്ള ആൾക്കാരുടെ പേരാണ്  പറഞ്ഞത് എന്ന് കേട്ടപ്പോൾ തുടർന്ന് എന്ത് പറയണം എന്നറിയാതെ കുഴങ്ങി ….

അപ്പോഴേക്കും ചായയുമായി കുട്ടിയുടെ അമ്മ എത്തിയത് ഭാഗ്യമായി  .. ചായയും നേന്ത്രപ്പഴം കഷണങ്ങൾ ആക്കിയതും ചിപ്സും …

വെളിയിൽ നിന്നും  ചായ കുടിക്കാൻ തീരെ താല്പ്പര്യമില്ല .. ചെറുപ്പം മുതൽ വീട്ടിൽ പശു ഉള്ളതിനാലും ഇപ്പോ ഇഷ്ടം പോലെ മിൽമ പാൽകിട്ടുന്നതുകൊണ്ടും  എനിക്കുള്ള ചായ ഞാൻ തന്നെയാണ് ഉണ്ടാക്കുക ..വെള്ളവും പഞ്ചസാരയും ഉപയോഗിക്കാതെ അങ്ങനെ ആറ്റിക്കുറുക്കി 🙁  അഹങ്കാരം ആണെന്നറിയാം …പക്ഷെ !!!

അപ്പോൾ ഓണ സമയം ആയതുകൊണ്ടാണ്‌ അവിടെ ഉണ്ടായിരുന്നതാണ് ചിപ്സും നേന്ത്രപ്പഴവും .. ചായക്കപ്പ് കയ്യില തന്നതുകൊണ്ടു വേണ്ട എന്ന് പറയാൻ പറ്റിയില്ല .. ആരെങ്കിലും ചിപ്സ് എടുത്തു കഴിച്ചിട്ട് വേണം എനിക്കും കഴിക്കാൻ എന്ന് വിചാരിച്ചിരുന്നു … എവിടെ !!! അങ്ങേർ ഒന്നും മിണ്ടിയില്ല … ഇതിപ്പോൾ സാധാരണ ആണെങ്കി ഞാൻ എപ്പോഴേ എടുത്തു കഴിച്ചേനെ .. ” എടുത്തു കഴിക്കൂ ”  എന്നൊരു വാക്കിനായി ഞങ്ങൾ എല്ലാവരും കാതോർത്തിരുന്നു .. ഇല്ല … ഒന്നും സംഭവിച്ചില്ല

കൊണ്ട് വെച്ചിരിക്കുന്നത് കഴിക്കാനല്ലേ എടുത്തു കഴിച്ചൂടെ എന്ന് ആരെങ്കിലും ചിന്തിക്കുന്നെങ്കിൽ പറയട്ടെ , അങ്ങനെ പാടില്ല എന്നാണ്  ക്ലാസ് എടുത്തപ്പോൾ പറഞ്ഞിരുന്നത്  ..  ആരും ഒന്നും എടുത്തില്ല ..

എന്താണ് ചെയ്യുന്നത് ?  കുട്ടിയുടെ അച്ഛൻ ചോദിച്ചു …

ഒരു മൂന്നു മിനുട്ട് നേരം ഞാൻ സംസാരിച്ചു … M.Sc electronics  ?  അവിടെ എത്തിയപ്പോൾ അദേഹം വീണ്ടും ചോദിച്ചു

M.Sc  . ? .ഞാൻ പറഞ്ഞു അതെ  M.Sc

ബയോഡാറ്റ കണ്ടില്ലേ ? ഞാൻ തിരിച്ചു ചോദിച്ചു .. ആ ചോദ്യം അനാവശ്യമായിരുന്നു ..പിന്നീടാണ്‌ ഞാൻ അറിഞ്ഞത് അദ്ദേഹം പ്രൈമറി വിദ്യാഭ്യാസം മാത്രം നേടി പിന്നീട് ജോലി ചെയ്യാൻ ഇറങ്ങിയ ഒരാൾ ആണെന്ന് .. അപ്പോഴേക്കും ആ കുട്ടി  പ്രത്യക്ഷമായി …
നിനക്ക് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ ചോദിച്ചോ ട്ടോ .. അച്ഛൻ പറഞ്ഞു

ഒരു നിസഹായതയോടെ ഞാൻ അച്ഛനെ നോക്കി …ആ കുട്ടിയുടെ ഭാഗത്ത്‌ നിന്നും ആരും ഒന്നും പറഞ്ഞില്ല .. അപ്പോഴേക്കും ആ കുട്ടിയുടെ അമ്മ വന്നു .. എനിക്ക് തോന്നുന്നു അവരും അങ്ങനെ പറഞ്ഞു എന്ന് എന്തായാലും രണ്ടും കൽപ്പിച്ചു  ആ വീടിൻറെ വെളിയിലോട്ട്‌ ഞാൻ ആ കുട്ടിയെ ക്ഷണിച്ചു .. സത്യം പറഞ്ഞാൽ   ആവശ്യതിനതികം നാണവും , കുറച്ചൊരു പേടിയും അങ്ങനെ എന്തോ ഒരു വികാരമായിരുന്നു അപ്പോൾ  ..

അങ്ങനെ ഞാൻ സംസാരം തുടങ്ങി  ..

ഹായ് xxx
അവൾ തിരിച്ചു പറഞ്ഞു ഹെലോ സജിത്ത്

ഏറ്റവും പേടി ഇടക്ക് ചിരിച്ചു പോകുമോയെന്നതായിരുന്നു … മറ്റുരിറ്റി  കുറച്ചൊരു കുറവാണെന്നാണ് ഞാൻ സ്വയം അവകാശപ്പെടാരുള്ളത് …
സംഭാഷണം നീണ്ടു

സത്യത്തിൽ എന്ത് ചോദിക്കണം എന്നെനിക്കറിയില്ല . പേരെന്താണെന്ന് എനിക്കറിയാം .. എവിടെ പഠിച്ചു എന്നും എനിക്കറിയാം .. എവിടെ ജോലി ചെയ്യുന്നു എന്നും എനിക്കറിയാം .. ഇനിയെന്തു ചോദിക്കും എന്ന് മാത്രം എനിക്കറിയില്ല .. അതുകൊണ്ട് എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടോ ?

അപ്രതീക്ഷിതമായിരുന്നു മറുപടി , ഇല്ല അങ്ങനെ ചോദിച്ചാൽ ..ഇല്ല

 

……………………

………………………..

………………………..
എവിടെയാണ് ജോലി ചെയ്യുന്നത് ?

അപ്പോൾ ഞാൻ തിരിച്ചു ചോദിച്ചു ഞാൻ അയച്ച മെയിൽ കിട്ടിയിരുന്നില്ലേ ? എല്ലാം അതിൽ ഉണ്ടായിരുന്നല്ലോ  …

കിട്ടി ..എന്ത് മറുപടി അയക്കണം എന്നരിയാതതുകൊണ്ട് അയച്ചില്ല പിന്നെ വായിച്ചിട്ട് ഒന്നും മനസിലായതും ഇല്ല

ഞാൻ ചരിതം മുഴുവൻ ഒന്നൂടെ പറഞ്ഞു ..

ഞാൻ നന്നായി സംസാരിക്കുന്ന ആളാണ്‌  എന്നവൾ പറഞ്ഞു

ഞാനും തിരിച്ചു പറഞ്ഞു .. മി ട്ടൂ ….

അങ്ങനെ അവൾ ജാവയിൽ ആണ് ജോലി ചെയ്യുന്നത് എന്ന് സംഭാഷണം ആരംഭിച്ചു ഒരു പത്തു മിനിട്ടോളം സംസാരിച്ചു … ഒടുക്കമാണ്‌ അവൾ പറയുന്നത് …നിറയെ ആൾക്കാർ കാണാൻ വന്നിട്ടുണ്ടെങ്കിലും അത് ആദ്യമായിട്ടത്രേ ഒരാൾ വെളിയിലേക്ക് വിളിച്ചു ഇത്ര നേരം സംസാരിക്കുന്നത്  ..

ഞാൻ എന്തോ തെറ്റ് ചെയ്തോ എന്നൊരു നിമിഷം തോന്നി .. ഏയ് ഇല്ല സ്വയം സമാധാനിപ്പിച്ചു ..തിരിച്ചു വീടിലേക്കുള്ള യാത്രയിൽ ഉടനീളം ചർച്ചകൾ ആയി ..എല്ലാരും പറഞ്ഞത്  ..അവര്ക്കെന്തോ അത്ര താല്പ്പര്യമില്ല ..അല്ലെങ്കിൽ അവർ വളരെ സിമ്പിൾ ആൾക്കാർ ആയിരിക്കണം അതുമല്ലെങ്കിൽ ഒരുപാട് ആണ്‍കുട്ടികൾ പോയി കണ്ടു അവരും മടുത്തു പോയി കാണണം   ..അവരുടെ പൊതുവേയുള്ള പെരുമാറ്റത്തിൽ  നിന്നും അതാണ്‌ മനസിലായത് എന്നും .. അതുകൊണ്ടാണ് അതിന്റെ ലക്ഷണം ചായക്കൊപ്പമുള്ള പ്ലേറ്റുകളിൽ പോലും ഉണ്ടായിരുന്നത് എന്നും

എന്തായാലും  സംഭവം സത്യം ആയി ..മൂന്നാം നാൾ താല്പ്പര്യമില്ല എന്നൊരു മറുപടി കിട്ടി  .. എന്തുകൊണ്ടാണ് അത് എന്നെനിക്കരിയണം എന്നുണ്ടായിരുന്നു ..

അങ്ങനെ കുറച്ചു മണിക്കൂറുകൾക്കു ശേഷം വേറൊരു വാർത്ത‍ കേട്ടു .. ഇന്ത്യക്ക് വെളിയിൽ ജോലി ചെയ്യുന്ന ഒരു പയ്യന് , അതും വളരെ നല്ല ചുറ്റുപാടിൽ നിന്ന് വന്നിട്ടും അവർ വേണ്ടാന്നു പറഞ്ഞത്രേ …

പിന്നീടാണ് അറിഞ്ഞത് ഞങ്ങൾ രണ്ടു പേരും  B.Tech ആയിരുന്നില്ല ..
കുട്ടിയുടെ അച്ഛന് മകളെ B.Tech കാരനെക്കൊണ്ട് കെട്ടിക്കണം എന്നുണ്ടാത്രേ .. നല്ലത് ..എങ്കിൽ എന്തിനു ഞങ്ങളെ വിളിച്ചു വരുത്തി വെറുതേ ഒരു ഷോ നടത്തി എന്ന് മനസ് ചോദിച്ചു … ആരുടെ മുഖത്ത് നോക്കിയും ഉള്ളത് ഉള്ളതുപോലെ പറയണം എന്ന് ചെറുപ്പത്തിലെ പടിപ്പിചിരുന്നതുകൊണ്ട്  വളരെ നീണ്ട ഒരു മെയിൽ എഴുതി ആ കുട്ടിക്ക് പ്പോസ്റ്റ് ചെയ്തു ..

എല്ലാം സഹിക്കാം പക്ഷെ ഒരു നാലാം ക്ലാസുകാരൻ ഒരു എം എസിക്കാരനെ അങ്ങനെ വില കുറച്ചു കാണണ്ട .. !!!!!!!

 

വൈകിട്ട് വിളക്ക് വെക്കലും  ഒക്കെ കഴിഞ്ഞു ഇരിക്കുമ്പോൾ ബ്രോക്കറുടെ ഫോണ്‍..പിറ്റേ ദിവസം തന്നെ  ഒരു കുട്ടിയ കാണാൻ പോകണം .. വണ്ടിയുമായി എത്തിച്ചേരുക എന്ന് .. ജാതകം പൊരുത്തം ഉണ്ടെന്നും ബാക്കി വിവരങ്ങൾ പിറ്റേ ദിവസം പറയാമെന്നും

എന്തായാലും യാത്ര തിരിച്ചു .. പോകുന്ന വഴിയിൽ അവർ പറഞ്ഞു കുട്ടി അവസാനവർഷം ബിരുദം പഠിക്കുകയാണ് എന്ന് .. അത് കേട്ടതും നമുക്ക് തിരിച്ചു വന്നൂടെ എന്ന് മനസ്സിൽ തോന്നിയെങ്കിലും യാത്ര തിരിച്ചു പോയല്ലോ .. മാക്സിമം അഞ്ചു വയസ് മാത്രമേ വ്യത്യാസം പാടൂ എന്നുണ്ടായിരുന്നു ..ഇതിപ്പോൾ എട്ട് വയസ്  ..

ബ്രോക്കർ പറഞ്ഞു , നാട്ടിൽ എങ്ങനെ തന്നെയാ ഉണ്ണീ പത്തു വയസിനു മേലെ വരെ ഒരുപാട് കല്യാണങ്ങൾ നടക്കുന്നു …

അങ്ങനെ പുതുശേരിയിൽ എത്തി !!   ഹൃദ്യമായ സ്വീകരണത്തിനു ശേഷം  ” കേറി ഇരിക്കൂ ” എന്ന് പറഞ്ഞു

ഇടക്ക് കുശലപ്രശ്നങ്ങൾ നടത്തി … അപ്പോഴേക്കും ചായ എത്തി
തെറ്റ് പറയാൻ ഇട നല്കാത്ത ഒരു ചായക്കും , കുറെ  പ്ലൈട്സ് നിറയെ എന്തൊക്കെയോ സാധനങ്ങൾ കൊണ്ട് വെച്ചതിനും ശേഷം വീണ്ടും വിശേഷങ്ങൾപറഞ്ഞു തുടങ്ങി

എനിക്ക് നാല് പെണ്‍കുട്ടികളാണ് .. മൂത്ത മോളെ ഒരു പോലീസുകാരൻ ആണ് കെട്ടിയിരിക്കുന്നത് ..ഇവൾ രണ്ടാമതെതാണ് .. ഡിഗ്രി ലാസ്റ്റ് ഇയർ ആണ് .. താഴെ ട്വിന്സ് ആണ് അവർ ആറാം ക്ലാസിൽ പഠിക്കുന്നു ..
[ അവരെ ഒന്ന് കാണണം ന്നു കൌതുകം തോന്നിയെങ്കിലും കണ്ടില്ല ]

പിന്നീടു എന്നോട് കുറെ ചോദ്യങ്ങൾ ചോദിച്ചു … എല്ലാത്തിനും സ്പഷ്ടമായ ഉത്തരം നല്കി അങ്ങനെ മുന്നേറി …അങ്ങനെ ഒരു മുഖം പ്രത്യക്ഷപ്പെട്ടു  .. മനസ് പറഞ്ഞു ഓ ഇതാണ് ആ ട്വിന്സിൽ ഒരാൾ …രണ്ടാളും ഒരേ പോലെയായിരിക്കുമോ ഇരിക്കുക എന്നൊക്കെ ആലോചിക്കുമ്പോഴേക്കും കുട്ടിയുടെ അച്ഛൻ പറഞ്ഞു
എന്തെങ്കിലും സംസാരിക്കണമെങ്കിൽ ആവാം …

ഈശ്വരാ .. ഈ കുട്ടിയോ .. ഒരു നിമിഷം ഞാൻ ഞെട്ടി ..  പറഞ്ഞാൽ വാക്ക് ധിക്കരിക്കരുതല്ലോ ..അങ്ങനെ ഞാൻ മുറിയിലേക്ക് പോയി …
ചോദിക്കാൻ നിറയെ വിഷയങ്ങള ഉണ്ട് ..ആ കുട്ടിയെക്കുറിച്ച് ഒന്നും അറിയില്ല

എന്താണ് പഠിക്കുന്നത്
ബി കോം
തുടർന്ന് പഠിക്കാൻ താല്പ്പര്യം ഇല്ല്യേ ?  അല്ല ഇപ്പോ തന്നെ കല്യാണം ആലോചിക്കുന്നതുകൊണ്ട് ചോദിച്ചതാണ്
ഉണ്ട് എം ബി എ പഠിക്കണം  , എന്റെ ചേച്ചിയും പഠിക്കുമ്പോൾ ആണ് കല്യാണം കഴിഞ്ഞു പോയത് ..ഞങ്ങള് നാല് പെണ്‍കുട്ടികള ആണല്ലോ ..
എന്നിട്ട് ചേച്ചി പിന്നീടു പഠിച്ചോ
ഇല്ല
അതെന്താ എം ബി എ .. എം കോം അല്ലെ നല്ലത്
എം ബി എ പഠിച്ചു അതോടെ നിർത്താം അല്ലെങ്കീ എം ഫിൽ ഒക്കെ പഠിക്കണ്ടേ

ഞാൻ ഒരു വാഗ്വാദത്തിനു നിന്നില്ല … ഇത്തരം വിഷയങ്ങളിൽ സംസാരിക്കാൻ കഴിയുമെങ്കിൽ ഏതറ്റം വരെയും സംസാരിക്കാൻ എനിക്കിഷ്ടമാണ് …പക്ഷെ എന്തോ ഞാൻ മൌനം പാലിച്ചു എങ്കിലും തീരെ സഹിക്കാതെ വന്നപ്പോൾ പറഞ്ഞു പോയി

എംകോം ആണെങ്കില ഇവിടെ പാലക്കാട്‌ തന്നെ ഒരുപാട് സാദ്ധ്യതകൾ ഉണ്ടല്ലോ ..എം ബി എ നല്ലതല്ല എന്നല്ല പക്ഷെ അതിന്റെ ശരിക്ക് സാധ്യതകൾ  കൊച്ചി ബംഗ്ലൂർ , മുംബൈ അങ്ങനെ പോണം ..അപ്പോൾ എംകോം അല്ലെ നല്ലത്

അവൾക്കൊന്നും പറയാൻ ഉണ്ടായിരുന്നില്ല

നിങ്ങളെവിടെയാ പഠിച്ചേ ?
നിങ്ങൾക്കെന്താ പണി ?
നിങ്ങൾടെവീട് എവിടെയാ ?
നിങ്ങളെന്താ പഠിച്ചേ ?

ആ മൂന്നു ചോദ്യങ്ങൾക്കു മുന്നിൽ ഞാൻ ഒരു നിമിഷം മൌനം പാലിച്ചു .. തനി പലക്കടാൻ സ്ലാങ്ക് … നിഷ്ക്കളങ്കമായ ചോദ്യങ്ങൾ
എല്ലാത്തിനും ഞാൻ മറുപടി നല്കി .. എനിക്കപ്പോൾ തോന്നിയത് ഒരു ചെറിയ കുട്ടി കൌതുകത്തോടെ എന്നോട് എന്തൊക്കെയോ ചോദിക്കുന്നതായിട്ടാണ് ..

ഞാൻ അപ്പോഴാണ്‌ ആ കുട്ടിയുടെ വസ്ത്രത്തിലേക്ക്‌ നോക്കിയത് .. ഒരു സാധാരണ ചുരിദാർ .. അനാർക്കലിയൊ ലെഹങ്ക ടൈപ്പോ ഒന്നുമല്ല …
കുറച്ചു മുൻപാണെന്നു തോന്നുന്നു മുഖം കഴുകി പെട്ടെന്ന് വന്നതുകൊണ്ട്  പുരികങ്ങളിൽ വെള്ളത്തുള്ളികൾ നില്ക്കുന്നു  ..ഇത്രയും  പറഞ്ഞത്  ..സാധാരണ ബേസിക് പുട്ടിയോ ഒരു മേക്കപ്പോ ഇടാതെയാണ്  തനി നിഷ്കളങ്കമായ  ഭാഷയിൽ  നിഷ്കളങ്കമായ ചോദ്യങ്ങളോടെ   ഒരു കുട്ടി  …  ഡയമണ്ട് //സിൽവർ ഫെഷ്യലിങ്ങ് പോലും കഴിഞ്ഞു  പയ്യനെ കാണാൻ ഒരുങ്ങുന്ന ഈ കാലത്താണ് ഇങ്ങനെ ഒരു കുട്ടി

അവിടെ നിന്നും യാത്ര പറഞ്ഞു വീടെതുന്നത് വരെയുള്ള ചർച്ചയിൽ  കേട്ടത് .. ഒരു രണ്ടു വയസുകൂടെ ആ കുട്ടിക്ക് ഉണ്ടായിരുന്നെങ്കിൽ എന്നാണ് … അയ്യേ എന്താണ് ഇങ്ങനെ സംസാരിക്കുന്നത് എന്ന് ഞാൻ പറഞ്ഞെങ്കിലും അച്ഛൻ തിരുത്തി  .. അതാണ്‌ നിഷ്കളങ്കമായ സംഭാഷണം … കുറച്ചൂടെ പ്രായം ഉണ്ടായിരുന്നെങ്കിൽ ഞാൻ നിർഭന്ധിക്കുമായിരുന്നു എന്ന്

അങ്ങനെ ആ ദിവസം വൈകുന്നേരം  ഞങ്ങൾ അത് ഡ്രോപ്പ് ചെയ്യുന്നു എന്നും  എന്താണ് കാരണം എന്നും പറഞ്ഞു .. … അവർ പറഞ്ഞു അവർക്ക് താൽപ്പര്യമുണ്ട് .. പ്രൊസീഡ് ചെയ്യാമെന്ന് … പക്ഷെ എന്തോ … മനസ് സമ്മതിച്ചില്ല

അങ്ങനെ വീണ്ടും കുറെ ജാതകം നോക്കി …പിന്നെയും നോക്കി അവസാനം ഒന്ന് കിട്ടി

എം എസി നഴ്സിംഗ് പഠിക്കുന്ന ഒരു കുട്ടി .. വീട് അമ്പലപ്പാറ  ..
ഓ ഒറ്റപ്പാലം 🙂   .. എനിക്ക് കുറച്ചു ഇഷ്ട്ടമാണ് അവിടം .. എനിക്ക് ആകെയുള്ള സെൻസിബിൾ ആയ  രണ്ടു പെണ്‍ സുഹൃത്തുക്കളിൽ ഒരാളുടെ വീട് .. ആ സംഭാഷണം ഓർത്തു .. ഒന്നും നോക്കിയില്ല അടുത്ത ആഴ്ച തന്നെ കാണാൻ പോകാം എന്ന് പറഞ്ഞു അവിടെയെത്തി

ജീവിതത്തിൽ മറക്കാൻ ആവാത്ത പത്തു നിമിഷങ്ങൾ പറയാൻ പറയുക ആണെങ്കിൽ ഞാൻ പറയും .. അത് ഈ കുട്ടിയെ കാണാൻ പോയതാണെന്ന്  .. വളരെയതികം ബഹുമാനവും  ആദരവും തോന്നിയ കുറെ ആൾക്കാർ  …   വിസ്തരിച്ചു തന്നെ പറഞ്ഞു കളയാം

അങ്ങനെ അമ്പലപ്പാറ എത്തി .. വീടെവിടെയാനെന്നു വിളിച്ചു ചോദിച്ചപ്പോൾ തന്നെ ആ കുട്ടിയുടെ അച്ഛൻ പറഞ്ഞു മെയിൽ റോഡിൽ എത്തിയല്ലേ ഞാൻ ഇപ്പോ വരാമെന്ന്

അങ്ങനെ ഒരു അറുപതു വയസ് പ്രായം തോന്നിക്കുന്ന തൂവെള്ള വസ്ത്രവുമായി ഒരാൾ പ്രത്യക്ഷപ്പെട്ടു .. ഒരു ഹസ്തധാനതിനു ശേഷം  എത്താൻ ബുദ്ധിമുട്ടിയോ എന്നും അങ്ങനെയുള്ള കുറച്ചു വര്തമാനങ്ങൾക്ക് ശേഷം പറഞ്ഞു .. പടി പടിയായി വീട് വെച്ച് വരുന്നേയുള്ളൂ  .. അതാണവരുടെ കുലീനത .. പണ്ട് കാലത്തെ ആൾക്കാർ പറയും , ഈ ത്രിശൂർകാർ പണ്ടുള്ളവർ പറയുമത്രേ

” കഞ്ഞി കുടിച്ച ശേഷം , ആരെയെങ്കിലും കണ്ടാൽ സാമ്പാറിൽ ഒരൽപം ഉപ്പു കൂടിപ്പോയി എന്ന് ” ഇവർ അവരില നിന്നും നേരെ വിപരീതരാണ്

അങ്ങനെ വീടെത്തി .. ഒരു പത്തു പന്ത്രണ്ടു ആൾക്കാരിൽക്കൂടുതൽ അവിടെ കാണപ്പെട്ടു .. ഒരു വിധമുള്ള എല്ലാ കുടുംബക്കാരും .. ഇത്രയൊക്കെ ആൾക്കാർ ആവശ്യമുണ്ടോ ഇതു വെറും പ്രിലിമിനറി അല്ലെ എന്ന് മനസ്സിൽ ഉദിചെങ്കിലും  ആരോ പറഞ്ഞു , ഞങ്ങൾ കുടുംബക്കാർ ആരുടെ വീട്ടില് എന്തുണ്ടെങ്കിലും  ഒത്തു ചേരും  എന്ന്
അങ്ങനെ സ്വാഭാവികമായും എന്നെ കുറിച്ച് ചോദിച്ചു  .. കൃത്യമായി ഞാൻ മറുപടിയും കൊടുത്തു .. അല്പ്പനെരത്തിന് ശേഷം ആ കുടിയുടെ മുത്തശി അവിടെ പ്രത്യക്ഷപ്പെട്ടു .. ഒന്ന് രണ്ടു വര്തമാനങ്ങൾക്ക് ശേഷം  സൈഡിൽ ഇരുന്നു ..  അതൊരു പെണ്ണുകാണൽ ചടങ്ങ് എന്ന് തോന്നിയതെ ഇല്ല … വളരെ കംഫർട്ടബിൾ ആകുന്ന ഒരന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ ഓരോരുത്തരും ശ്രമിച്ചു .. അപ്പോൾ എനിക്കോർമ്മ വന്നു .. ഈ വിവാഹം എന്ന് പറയുന്നത് രണ്ടു പേർ അല്ല മറിച്ച് രണ്ടു കുടുംബങ്ങൾ തമ്മിലുള്ള ഒത്തുചേരൽ ആണെന്നത്  ..

കുറച്ചു വർത്തമാനത്തിനു ശേഷം  കാപ്പിയെത്തി …   ഒരു മുടിൽ കുടിക്കാനായി എടുത്തപ്പോൾ  അതിന്റെ മണം ഓർമ്മപ്പെടുത്തി വീടിലെ അതെ കാപ്പി ..  വെള്ളം എന്നൊരു സാധനം അടുത്തൂടെ പോയിട്ടില്ല ( പാലിൽ വെള്ളമുണ്ടല്ലോ എന്നത് എനിക്കും ഓർമ്മയുണ്ട്)
ആ കാപ്പിയുടെ ഗന്ധം ഇപ്പോഴും മറന്നിട്ടില്ല …

ഒരുപാട് സാധങ്ങൾ മേശ മേൽ  നിരന്നു .. ശബരിമലക്ക് പോകാൻ വൃതത്തിൽ ആയിരുന്നതുകൊണ്ട്  എനിക്കതൊന്നും കഴിക്കാനും പറ്റിയില്ല .. അത് കണ്ടപ്പോൾ ഒരു പ്ലൈറ്റ്  ഈന്തപ്പഴവുമായി ആ കുടിയുടെ അമ്മയെത്തി , അത് കഴിക്കാൻ നിർബന്ധിച്ചു ..അങ്ങനെ അതിൽ നിന്നും മൂനെണ്ണം എടുത്തു കഴിച്ചു ..  കുറച്ചു  മുന്തിയ ക്വാളിറ്റിയുള്ള ഒന്നാണെന്ന് കഴിച്ചപ്പോൾ തന്നെ മനസിലായി ..
പിന്നെയും ഒരുപാടെന്തോക്കെയോ അങ്ങനെ സംസാരിച്ചു  .. സത്യത്തിൽ കുട്ടിയെ കാണാൻ ആണ് പ്പോയിരിക്കുന്നത് എന്ന് പോലും മറന്നു പോയി

അപ്പോഴാണ് ആ കുട്ടിയുടെ അച്ഛൻ  പറഞ്ഞത് , മോളെ വിളിച്ചില്ലല്ലോ … മോളെ ഇവിടെ വാ

അതിനു മുൻപേ ഞാൻ ഉറപ്പിച്ചിരുന്നു  ആ കുട്ടി എങ്ങനതെയോ ആവട്ടെ
എന്തോ ആവട്ടെ .. കറുപ്പോ വെളുപ്പോ ഉയരം കുറഞ്ഞതോ കൂടിയതോ എന്തോ ആവട്ടെ  .. എന്തായാലും അത് മതിയെന്ന്  …കാരണം പെരുമാറ്റം സംസ്ക്കാരം അതൊന്നും വിലകൊടുത്തു വാങ്ങാൻ പറ്റുന്ന ഒന്നല്ലല്ലോ..

നിർഭാഗ്യമെന്നു പറയട്ടെ …   അവർക്ക് സമ്മതം ആണെങ്കിലും ആ പ്രൊപ്പോസൽ നടന്നില്ല  …   ഇപ്പോഴും അത്രയും ഇഷ്ട്ടപ്പെടുന്ന  കുറെ ആൾക്കാർ ആയതുകൊണ്ട് കാരണം ഇവിടെ ചേർക്കുന്നില്ല …

പിന്നെ താല്പ്പര്യം തോന്നിയ പ്രപ്പോസൽ പാലക്കാട്‌ ഉള്ളതായിരുന്നു …   പ്രൊഫൈലിലെ  ആ കുട്ടി തന്നെ ചേർത്തിരിക്കുന്ന സ്വപ്നങ്ങള്ക്കും  ആഗ്രഹങ്ങൾക്കും താഴെ  ഒരു വാചകം
” i am born just not to dream but to do something  ”    though my right hand is  physically challenged  ”     പക്ഷെ ജാതകം !!

തികച്ചും അപരിചിതരായ രണ്ടുപേർ വെറും അന്ജോ  അതിൽ താഴെയോ നിമിഷത്തിലെ പരിചയത്തിലൂടെ  ജീവിതത്തിൽ ഒരു ഘട്ടത്തിൽ ഒപ്പം ചേർക്കപ്പെടുന്നതിലെ  ആശങ്ക പങ്കുവെച്ചപ്പോൾ കിട്ടിയ മറുപടി   ” Dnt worry ..It has worked for many years and it will  ” എന്നാണ്  ..

ഒരു ഡ്രസ്സ്‌ എടുക്കാൻ    മണിക്കൂറുകൾ ചിലവിടുമ്പോൾ , മൂന്നോ നാലോ നിമിഷം നീണ്ടു നില്ക്കുന്ന ഒരു കൂടിക്കാഴ്ചയിലൂടെ  ജീവിതം മുഴുവൻ നീണ്ടു നിൽക്കുന്ന  … better to   believe  their words …” ..It has worked for many years and it will  ”

ആരെയെങ്കിലും ഇഷ്ടമാണെങ്കിൽ പറഞ്ഞോളൂ എന്നാണ് ആദ്യം വീട്ടില് നിന്നും പറഞ്ഞത് … ഇപ്പോ ചോദിച്ചിട്ട് കാര്യമില്ല പഠിക്കാൻ പോകുമ്പോഴേ അതിനുള്ള അനുവാദം ഉണ്ടായിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു എന്നും പറഞ്ഞു ഇപ്പോഴും തിരച്ചിൽ  തുടരുന്നു  ..

സജിത്ത്   ,    https://www.facebook.com/iamlikethisbloger

iamlikethis.com@gmail.com

 

 

Digiprove sealCopyright secured by Digiprove © 2013 Sajith ph
Posted in കഥ/കവിത | Tagged | 1 Comment

മരണമെത്തുന്ന നേരം :-

ചിലപ്പോഴെല്ലാം തോന്നാറുണ്ട് എന്തൊക്കെ നേടിയാലും വെട്ടിപ്പിടിച്ചാലും ഓരോ നിമിഷവും തോല്പ്പിക്കപ്പെടുകയാണെന്ന്  …

ഓരോ നിമിഷവും  മരിച്ചുകൊണ്ടിരിക്കുകയാണ് ..

 

മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്  … ഇതൊരു പെസ്സിമിസ്റിക് ചിന്തയാണെന്ന് പറയുമായിരിക്കും … സത്യം എല്ലാത്തിനും മേലെയാണ്  …   ചിലതെല്ലാം തലകീഴായി ചിന്തിക്കുന്നതുകൊണ്ട് മാത്രമല്ല   ഈയിടെ ഒരു മൃതദേഹതോടൊപ്പം  മണിക്കൂറുകൾ കഴിയേണ്ടി വന്നതുകൊണ്ട് കൂടിയെന്ന് തോന്നുന്നു ഒരു വിചിത്രമെന്നു തോന്നുന്ന ആഗ്രഹം മനസ്സിൽ ഉദിച്ചിരിക്കുന്നു ..  ഏറ്റവും മനോഹരമായി മരിക്കണം  .. കൂടുതൽ പറയുന്നതിന് മുൻപ് കഴിഞ്ഞ ദിവസം അപഹരിച്ച നാട്ടിലെ ഒരു മരണ വീട് ഓർമ്മയിൽ തെളിയുന്നു  …

പുലർച്ച  നാലുമണിയോടെ ഉച്ചത്തിൽ ശബ്ദിച്ച  ടെലഫോണ്‍ ഒന്നുറപ്പാക്കി  ..അതൊരു മിസ്ഡ്കാൾ അല്ലെങ്കിൽ മരണ വിവരം അറിയിച്ചുകൊണ്ടുള്ള ഒന്നാണ് … ..

അതൊരു മരണവാർത്ത ആയിരുന്നു …അറിഞ്ഞ ഉടനെ തന്നെ അറിയാവുന്നതും പരിചയമുള്ളതുമായ എല്ലാവരെയും വിളിച്ചറിയിച്ചു  .. നാട്ടിൽ അങ്ങനെയാണ് .. ഒരു സാധാരണ മരണം പോലും എങ്ങും സംസാര വിഷയമാണ്   ..ദൂരവിദൂര ബന്ധമുള്ളവരും പരിചയക്കാരും ജോലിക്ക് പോകില്ല .. മരണവീട്ടിൽ മിക്കവരും എത്തും

മണി ആറിനു തന്നെ ആ വീടിനു മുന്നിൽ നാലോ അന്ജോ ആൾക്കാരുടെഒരു കൂട്ടം പ്രത്യക്ഷപ്പെട്ടു … ആ വഴി പോകുന്നവരും മിൽമയിലേക്ക് പാൽ  കൊടുക്കാൻ പോകുന്നവരും അസമയത്ത് ആൾക്കാരെ കണ്ട്   ആ വാർത്ത‍ നാടാകെ പരത്തി  .. പത്തുമണിയോടെ ബോഡി എത്തി ..

പിന്നെ നടന്നത്  ഒരു തരത്തിൽ  അഭിനയമാണ്  .. കരഞ്ഞു അഭിനയിക്കാൻ മത്സരമാണ്  …  സ്ത്രീകളെല്ലാം മത്സരിച്ചു ബോഡിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു അഭിനയിക്കുന്നത്  നാട്ടിലും കുറഞ്ഞു വരുന്നു ..പണ്ടൊക്കെ ആണെങ്കിൽ  നന്നായി കരഞ്ഞവർക്ക്  പന്ത്രണ്ടാം പക്കം കൊടുക്കുന്ന സമ്മാനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം  …

മരിച്ച ആളോട്  സംസാരിച്ചിട്ടില്ലാത്ത സ്ത്രീകൾ പോലും  അലമുറയിട്ടു അവരുടെ ദുഃഖം രേഖപ്പെടുത്തുന്നത് ശരിക്ക് പറഞ്ഞാൽ ഒരു കീഴ്വഴക്കമാണ് …അതൊരു അഭിനയം മാത്രമെന്ന് അവിടെ നിൽക്കുന്ന  എല്ലാവർക്കും അറിയാം എന്നാലും ..അതങ്ങനെയാണ് നാട്ടിൽ  … കയ്യിൽ സോപ്പുമായി  കുളക്കരയിൽ നിന്നും വരുന്ന ഒരാളോട് ” കുളിച്ചിട്ടു വരികയാ ” എന്ന് ചോദിക്കുന്നത്പോലെ ഒരു നാട്ടു നടപ്പ്  …

ബോഡി പുതപ്പിൽ പൊതിഞ് പുല്ലുവായിൽ നിലത്തു കിടത്തി,  അടുത്ത് ഒരു തേങ്ങമൂടിയിൽ എണ്ണക്കുള്ളിലായി    തിരി എരിയുന്നുണ്ടായിരുന്നു  ..പുകഞ്ഞുകൊണ്ടിരിക്കുന്ന അഗർബത്തികൾക്കും അടുത്ത് ഇടങ്ങഴിയിൽ നെല്ലും നാഴിയിൽ അരിയും  ..

അടുത്ത ബന്ധുക്കളും നാട്ടുകാരും അവിടവിടെ വട്ടം കൂടി നാട്ടു  വർത്തമാനങ്ങൾ പറഞ്ഞു തുടങ്ങി  … മണി അങ്ങനെ ഉച്ചക്ക് രണ്ടായി  … ഐവർമഠത്തിൽ നിന്നും മൂന്നു പേർ ചിതയൊരുക്കാനായി എത്തി … ഒരു ഓട്ടോയിൽ കുറെ തൂക്ക്  പുളിവിറകും രണ്ടു വലിയ ഫാനുകളും രണ്ടു ചാക്ക് ചിരട്ടയും രണ്ടു തകര ഷീറ്റും അവർ താഴെ ഇറക്കി  …  കാണിച്ചു കൊടുത്ത സ്ഥലത്ത് ചിതയോരുക്കാൻ തുടങ്ങി …താഴെ വലിയ പുളിമുട്ടുകൾ നിരത്തി അതിനു മേലെ പുളിവിറകും നിരത്തുന്നുണ്ട്‌  … അങ്ങനെ മൂന്നോ നാലോ അടുക്കായപ്പോൾ അവർ നിർത്തി  കാത്തിരിപ്പായി  …

ശേഷക്രിയകളിൽ ഞാനും പങ്കെടുക്കെണ്ടതുണ്ടോ എന്നച്ചനോട് ചോദിച്ചപ്പോൾ  ” വെള്ളിയാഴ്ച എല്ലാവർക്കും വരും ” എന്ന മറുപടിയാണ് തന്നത്  ..  ആൾക്കൂട്ടത്തിനിടയിൽ വിവരിക്കാൻ സന്ദർഭം ഇല്ലാത്തതുകൊണ്ടാണ് അത്തരമൊരു മറുപടി .. അതായതു  നിനക്കും നാളെ മേലാക്കം ഇതൊക്കെ വേണ്ടതാണ് പങ്കെടുത്തെ പറ്റൂ  എന്നാണ് ” വെള്ളിയാഴ്ച എല്ലാവർക്കും വരും എന്നതിനർത്ഥം ..

അങ്ങനെ ഞങ്ങൾ കുറച്ചുപേർ  ഒറ്റമുണ്ടും തോർത്തും    ഒരു മങ്കുടവുമായി കുളക്കരയിലേക്ക്‌ നീങ്ങി … കുളത്തിലൊന്നു മുങ്ങി ഈറനുടുത്തു   കുടത്തിൽ വെള്ളവുമായി തിരികെ മടങ്ങി .. മരിച്ച ആളുടെ മൂത്ത മകൻ  ഉരലും ഉലക്കയുമായി നടുമുറ്റത്തേക്ക്  നീങ്ങി …
” മുന്നാഴിയിടി ” എന്നൊരു കർമ്മമാണ്  പിന്നെ നടന്നത് … ഉരലിൽ കുറെ നെല്ലിട്ടു അത് മൂന്നു പ്രാവശ്യമായി  ഇടിച്ചു അരിയാക്കുക  എന്ന കർമ്മമാണ് അത് … മരിച്ച ക്രിയകൾ മിക്കതും മൂന്നു  പ്രാവശ്യമാണ് ചെയ്യേണ്ടത് … അതിനു ശേഷം ഉരലിൽ  പച്ച മഞ്ഞളും , മാവിൻറെ തോലും കൂടെ ഇടിചെടുക്കും  .. അത്  നേരത്തേ കുളത്തിൽനിന്ന് കൊണ്ടുവന്ന മങ്കുടത്തിലെക്ക് ഇട്ടു മൂന്നായി ഇട്ടു മൂന്നു പ്രാവശ്യം ഇളക്കും  അതിനെ ബക്കറ്റിൽ വെച്ചിരിക്കുന്ന  വെള്ളത്തിൽ കലക്കി വെക്കുന്നതും കണ്ടു … പിന്നീടു ഒരു കുടം വെള്ളം അതിൽ നിന്നും എടുത്ത് സൂര്യ വെളിച്ചത്തിൽ വെക്കും  … ശേഷക്രിയയിൽ പങ്കെടുക്കുന്നവർ എല്ലാവരും ആ കുടത്തിൽ കൈ മുക്കി രണ്ടു കയ്യും പിടിച്ചു കുറച്ചു വെള്ളം എടുത്ത് മരിച്ച ആളുടെ ബോഡിയിൽ തളിക്കണം .. അതിനു പിന്നിലുള്ള ശാസ്ത്രം  , മരിച്ച ആളുടെ ബോഡിയിൽ രോഗാണുക്കൾ വിഹരിക്കുന്നുണ്ടാകും  ..മഞ്ഞൾ നല്ലൊരു  രോഗാണു നിമർജനകാരിയാണല്ലോ ..പിന്നെ മാവിൻറെ തോൽ ദുർഗന്ധം അകറ്റാനാണ് ..

“നിലത്തിറക്കി കുളിപ്പിക്കുക ” എന്നൊരു ചടങ്ങാണ് പിന്നീട് … ബോഡിയിൽ ഇരുവശത്തുമായി ശേഷക്രിയയിൽ പങ്കെടുക്കുന്ന എല്ലാവരും ചേർന്ന് പിടിച്ചു  മുറ്റത്ത്‌ തെക്കോട്ട്‌  വെട്ടിയിട്ടിരിക്കുന്ന വാഴയിലയിൽ കിടത്തണം .. വാഴയിലക്ക്‌ താഴെ  ഒരു വെളുത്ത തുണി വിരിചിട്ടുണ്ടാകും .. തയ്യാറാക്കിയ മഞ്ഞൾ വെള്ളത്തിൽ മുക്കിയ തുണി ആയതുകൊണ്ട് മഞ്ഞനിറം ഉണ്ട്  അതിനു മീതെയാണ്  വാഴയില അതിനും മീതെയാണ് ബോഡി കിടതെണ്ടത് …     നേരത്തെ തയ്യാറാക്കിയ മഞ്ഞൾ വെള്ളം മൂന്നു പ്രാവശ്യമായി തല മുതൽ കാൽ വരെ ഒഴിക്കണം
അതിനു ശേഷം ഒരു ചുവന്ന പട്ടുകൊണ്ട് മൂടുന്നത് കണ്ടു .. പിന്നീട് പ്രാർത്ഥനക്ക് ശേഷം  ഇടിച്ച നെല്ല് നെഞ്ചത്ത് കൊട്ടുന്നതും കണ്ടു …പിന്നീടു തെക്കോട്ട്‌ നോക്കി ഉടച്ച തേങ്ങയുടെ ഒരു മുറിയും നെഞ്ചത്ത് വെച്ച്  ഏറ്റവും അടിയിലുള്ള മഞ്ഞൾ  മുക്കിയ തുണി ഉപയോഗിച്ച് ബോഡി വരിഞ്ഞു കെട്ടും …ഒരു കൂട്ട നിലവിളി അപ്പോൾ കേൾക്കാം … .. പിന്നെ ശേഷക്രിയ ചെയ്യുന്നവർ ബോഡി തൊട്ടു വണങ്ങി മൂന്നു വലം വെച്ച് അതുമായി ചിതയിലേക്ക് നീങ്ങണം .. ചിതയിലേക്കെടുക്കും മുൻപ്  ആ പ്രേതതോട് പോലും നമ്മൾ അനുവാദം വാങ്ങുക കൂടി ചെയ്യുന്നു എന്നൊരു വശം കൂടെ അവിടെ ഉണ്ട് …

തല തെക്കോട്ടാക്കി     മൂന്നു പ്രാവശ്യം ഉയർത്തുകയും താഴ്ത്തുകയും ചെയ്തു ചിതയിൽ ബോഡി വെച്ചു … രാമച്ചം നെയ്യ്  പനിനീര് വെള്ളം എന്നിവ മൂന്നു പ്രാവശ്യമായി  ബോഡിയിൽ നിക്ഷേപിക്കുന്നു .. പിന്നെ  മൂന്നു വലം വെച്ച്   കത്തിക്കാൻ ഉപയോഗിക്കാൻ പോകുന്ന കൊള്ളിയുടെ പ്രതീകമായ കത്തുന്ന ചുള്ളിക്കംപുകൊണ്ട്  മൂന്നു വലം വെച്ച് അനുവാദം വാങ്ങി തെക്ക് വടക്കായി ആ എരിയുന്ന കമ്പുകൾ നിക്ഷേപിചു   ….ഏറ്റവും ഉടുവിൽ കുടത്തിൽ കൊണ്ട് വന്ന മഞ്ഞൾ വെള്ളം കൊണ്ട് ചിതക്ക്‌ നാല് ഭാഗത്ത്‌ നിന്നും ബോഡിയിലേക്ക്  മൂന്നു പ്രാവശ്യം വെള്ളം തളിച്ച് മാറി നിൽക്കണം …ബോഡി ചിതയിൽ വെച്ച് കഴിഞ്ഞതുകൊണ്ട്‌  ക്രിയയിൽ പങ്കെടുത്തവരുടെ കൈകൾ ശുദ്ധമാക്കുക എന്നതാണ് അതിന്റെ ശാസ്ത്രീയ വശം …

പിന്നെ ചിതക്ക്‌ തീക്കൊടുക്കുകലായി … മരിച്ച ആളുടെ മൂത്ത മകന്റെ അവകാശമാണ് അത് .. മഠത്തിൽ നിന്നും വന്നവർ കുറെ ചിരട്ടകൾ ചിതയിലേക്ക് നിക്ഷേപിക്കുന്നതും കണ്ടു … അവർ കൊണ്ട് വന്ന രണ്ടു വലിയ ഫാനുകൾ ചിതക്ക്‌ സമീപം കാറ്റിന്റെ ദിശ നോക്കി വെച്ച് പ്രവർത്തിപ്പിക്കുന്നത്‌   കണ്ടു  .. കത്തൽ സുഗമം ആക്കുന്നതിനു വേണ്ടിയാണ് അത് …  ഇടക്ക് മഴ വന്നപ്പോൾ കൊണ്ട് വന്ന രണ്ടു തകര ഷീറ്റുകൾ ചിതക്ക്‌ മുകളിൽവെക്കുന്നത് കണ്ടു ..

പിന്നെ കുളത്തിൽ പ്പോയി ഒരു മുങ്ങൽ കൂടെ നടത്തി ഒരു കുടം വെള്ളവുമായി തിരിചെത്തി   .. ചിത കൊളുത്തിയ  ആൾ  ആ കുടം ചുമലിൽ വെച്ച് മൂന്നു വലം വെച്ച് വടക്ക് നിന്നും തെക്കോട്ട്‌ ആ കുടം വെള്ളത്തോട് കൂടെ എറിഞ്ഞു പൊട്ടിക്കുന്നതും കണ്ടു ..  ആദ്യം വലം വെക്കുമ്പോൾ കുടത്തിൽ ഒരു ചെറിയ തുള ഇടും പിന്നീടു കുറച്ചുകൂടെ  വലിയ വേറൊരു തുള പിന്നീട്  അതിനെക്കാൾ വലുത് എന്ന രീതിയിൽ മൂന്നു തുള ഇടാറുണ്ട് …

അതോടെ ആ ചടങ്ങ് തീർന്നു പിന്നെയും കുറച്ചുകൂടെ ചടങ്ങുകൾ  നടത്താറുണ്ട്‌ …എത്രയും കണ്ടപ്പോൾ  ഒന്ന് തീരുമാനിച്ചു

എന്റെ മരണം വളരെ ലളിതമായിരിക്കണം  .. കടമകൾ ചെയ്തു തീർത്തശേഷം    സ്നേഹിക്കുന്ന എല്ലാവർക്കും  ഗംഭീര ട്രീറ്റ്  കൊടുത്തു വല്ല കാശിയിലെക്കോ  രാമെശ്വരതെക്കോ പോണം  .. ഇത്തരമൊരു പ്രദർശനത്തിലോന്നും നില്പ്പിക്കേണ്ട എന്ന് തോന്നുന്നു …

എനിക്ക് തോന്നുന്നു എങ്ങനെ മരിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതത്ര്യം നമുക്കുണ്ടാകണം എന്ന് … കടമകൾ തീർത്തു  എല്ലാവർക്കും ഗംഭീര പാർട്ടി നല്കി  വളരെ സന്തോഷമായി  വേദനയില്ലാതെ ഒരു മരണം … മേർസി കില്ലിംഗ് എന്ന ആശയത്തോട് നൂറു ശതമാനം യോജിക്കുന്നു ..

അല്ലാതെ വയസ്സായി  ഭക്ഷണം കഴിക്കാനും എഴുന്നെറ്റു നടക്കാൻ  പോലും ആകാതെ മറ്റുള്ളവർക്ക് ഒരു ഭാരമായി  ബാധ്യതയായി അങ്ങനെ ഒരു നിമിഷത്തെക്കുറിച്ച് ആലോചിക്കാനേ വയ്യ  … !!!!

സജിത്ത്   ,    https://www.facebook.com/iamlikethisbloger

 

 

Digiprove sealCopyright secured by Digiprove © 2013 Sajith ph
Posted in കഥ/കവിത | Tagged | Comments Off on മരണമെത്തുന്ന നേരം :-

simple banafry ( or banana fry )

 

I would like to call it as bana fry

 


ഇതൊരു മഹാസംഭവമല്ല  .. വളരെ ലളിതമാണ്

ചിത്രത്തിൽ കാണിച്ചപോലെ ചെറുതായി സ്ലൈസ് ചെയ്ത നേന്ത്രപ്പഴം ചൂടായിക്കൊണ്ടിരിക്കുന്ന പാനിലേക്ക് ഇടുക  … നെയ്യിൽ പഞ്ചസാരയും ഒരു നുള്ള് ഉപ്പും  ലയിപ്പിചെടുത്തത് ഇടക്ക് തളിച്ച് കൊടുക്കുക … നല്ല സ്വർണ്ണ നിറമായി വരുമ്പോൾ  പൊടിച്ചെടുത്ത ഏലക്കയും ഒരു നുള്ളി വെളുത്ത കുരുമുളക് പൊടിയും വിതറി ചൂടോടെ ഉപയോഗിക്കാം  …

 

Healthy snacks is ready and that too in 5 minutes 🙂

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

സജിത്ത്   ,    https://www.facebook.com/iamlikethisbloger         

                                                                        iamlikethis.com@gmail.com

 

 

 

 

 

 

 

Digiprove sealCopyright secured by Digiprove © 2013 Sajith ph
Posted in cooking: My passion | Tagged | Comments Off on simple banafry ( or banana fry )

ഓർക്കാനൊരുപറ്റം ഓർമ്മകൾ

എൻറെയുള്ളിൽ ഒരു കുഞ്ഞു തീപ്പോരിയുണ്ട്;ഏതന്ധകാരത്തിലും ജ്വലിക്കുന്ന ഒന്ന് .. കണ്ണടക്കാതിരിക്കുമെങ്കിൽ  കാണാം

 

മുന്നോട്ടു കുതിച്ചു പായുംപോഴും പലപ്പോഴും നാം മറന്നു പോകുന്ന ഒന്ന് പിന്നിട്ട വഴികലൂടെയുള്ള ഒരെത്തിനോട്ടമാണ്  .. നാം എന്തായിരുന്നു എന്നോ എന്താണെന്നോ എന്നൊക്കെയുള്ള  തിരിച്ചറിവിലേക്കുള്ള വേദിയാകാറുണ്ട് അത്തരം സന്ദർഭങ്ങൾ …

മറന്നുതുടങ്ങിയിട്ടും ഒരിക്കലും മറക്കാൻ പാടില്ലാത്ത ചില ദിവസങ്ങൾ …   കണ്ണീരിൻറെ നനവിലും   നന്ദിയോടെ ഓർക്കാൻ ചില മുഖങ്ങൾ   … എപ്പോഴെക്കെയോ ഒരു കൈത്താങ്ങയവർ … ചിലതെല്ലാം വിട്ടു തന്നവർ …

 

തിരിഞ്ഞു നോക്കുമ്പോൾ  മുന്നിലുള്ളത് ബിരുദാനന്തരപഠനത്തിനും  ജോലിക്കും ഇടവേളയിലുള്ള  പത്തു മാസങ്ങൾ .  വീട്ടിലെ പത്തായം നിറഞ്ഞിരുന്നുവെങ്കിലും  വിശപ്പിന്റെ വിളി ഏറെ  അറിഞ്ഞതാണ് അന്ന്  …  ആരെയും എന്തും ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒന്ന്  .. യഥാർത്ഥ വിശപ്പ്‌ നമ്മെ അന്ധരാക്കും …  രണ്ടു നേരവും വളരെ അത്യാവശ്യത്തിനു മാത്രം ഭക്ഷണവും  മാസത്തിലെ പത്തോ പതിനന്ജോ ദിവസം  ഒരു നേരം മാത്രം കഴിച്ചും  ഏഴെട്ടു  മാസം വിശപ്പെന്താണെന്ന് ജീവിതം  പഠിപ്പിച്ചിട്ടുണ്ട്  …

പ്ലസ്ടൂ കഴിഞ്ഞു   എന്ത് ചെയ്യും എന്നറിയാത്ത  ദിവസങ്ങൾ  … അപ്പോഴാണ്  കേട്ടത് കുറച്ചകലെയുള്ള  കോളേജിൽ  എങ്ങനെയെങ്കിലും സീറ്റ്  സങ്കടിപ്പിക്കാനായാൽ ജീവിതമേ മാറിപ്പോകുമെന്ന്  … അമ്മയുടെ ആഭരണങ്ങൾ  വെളിച്ചത്തെ ഭയപ്പെട്ടിരുന്നതുകൊണ്ട്  ബിരുദ  പഠനം തകൃതിയായി മുന്നോട്ടു നീങ്ങി

…. ഒരു വഴിയുമില്ലാതെയായപ്പോൾ ലോണിന്റെ ബലത്തിൽ പിജിയും കഴിഞ്ഞു …  ഒരുപാട് ചോദ്യങ്ങളും കുറെ പ്രതീക്ഷകളും മാത്രം ബാക്കി ..വീട്ടുകാരോടും  നാട്ടുകാരോടും എന്ത് പറയും എന്നറിയാത്ത ആ ദിവസങ്ങളിലെന്നോ   എവിടെ നിന്നോ കിട്ടിയ  ധൈര്യവുമായി കോയമ്പത്തൂർ നഗരത്തിലേക്ക്‌ കമ്പ്യൂട്ടർ കോഴ്സ് പഠിക്കാൻ പോയ മാസങ്ങൾ …

പഠിക്കാൻ പോകാൻ കോഴ്സ്ഫീ തന്ന ചില നല്ല മുഖങ്ങൾ ..
കോഴ്സ്ഫീ അല്ലാതെ അതികമൊന്നും കയ്യിൽ എടുക്കാൻ ഇല്ലാഞ്ഞതുകൊണ്ട്‌  കാര്യം ഉണർത്തിച്ചപ്പോൾ   വർക്ക്ഷോപ്പിന്റെ ടയർ നിറഞ്ഞ ഒരു മുറി ഒഴിപ്പിച്ചു താമസിക്കാൻ അനുവാദം തന്ന ഒരാൾ .. ദിവസം യാത്രാചിലവ് ഉൾപ്പെടെ ഇരുപതുരൂപയുടെ ബഡ്ജെറ്റിൽ   വണ്‍ബൈട്ടു ചായയുടെയും പരിപ്പുവടയുടെയും ബലത്തിൽ മുന്നോട്ടു നീങ്ങിയ  ദിവസങ്ങളിൽ ഇടക്കെപ്പോഴെങ്കിലും വയറു നിറയെ തട്ടുകടയിൽ നിന്നും ഭക്ഷണം വാങ്ങിതന്ന മുൻപരിചയമില്ലാത്ത  ഒരു തരൂർകാരൻ റൂംമേറ്റ്  ….

കോളെജിന്റെ തൊട്ടടുത്ത എസി ഓഡിറ്റൊരിയത്തിൽ രാത്രി  കല്യാണം ഉള്ള ദിവസങ്ങളിലോക്കെയും പതിവായി ഭക്ഷണം കഴിക്കാൻ പോയിരുന്നത് കണ്ട് കാര്യം തിരക്കിയപ്പോൾ , പിന്നീടു അവിടെ താമസിച്ച മാസങ്ങളിൽ കല്യാണം ഉള്ള ദിവസങ്ങളിൽ ഒക്കെയും ഭക്ഷണം എടുത്തു വെച്ചിരുന്ന  , ഭക്ഷണം എടുത്തു വെച്ചിട്ടുണ്ട് എന്നറിയിക്കാനായി കൃത്യം ഏഴ് മണിയോടടുപ്പിച്ച്  മൂന്നു പ്രാവശ്യം  ഓഡിറ്റൊരിയത്തിനു മുകളിലെ  വിളക്ക് അണച്ച് സിഗ്നൽ തന്നിരുന്ന  ഒരു തമിഴൻ കാവൽക്കാരൻ  … …

അങ്ങനെ കുറെ നല്ല മനുഷ്യർ … നന്ദിയോടെ ഓർക്കാൻ ചില മുഖങ്ങൾ … ജീവിതം അർത്ഥപൂർണ്ണമാകുന്നത്  അത്തരം ഓർമ്മകളിലൂടെയാണ് …ഒന്നും പ്രതീക്ഷിക്കാതെ ആർക്കെങ്കിലും എന്തൊങ്കിലുമൊക്കെ നൽകുമ്പോഴാണ്

                                              സജിത്ത്   ,    https://www.facebook.com/iamlikethisbloger         
                                                                        iamlikethis.com@gmail.com
Digiprove sealCopyright secured by Digiprove © 2013 Sajith ph
Posted in കഥ/കവിത | Tagged | Comments Off on ഓർക്കാനൊരുപറ്റം ഓർമ്മകൾ

ഓണം – ചില നഷ്ട്ടപ്പെടലുകൾ

തുമ്പയും മുക്കുറ്റിയും പറിച്ച് അത്തം മുതൽ ഓരോ വട്ടങ്ങളായി ഇട്ടു വന്നിരുന്ന പൂക്കളം അങ്ങനെ തിരുവോണം  പത്തു നില പൂക്കളം  …അതെല്ലാം ഓർമ്മയിൽ മാത്രം

പാലക്കാടൻ പാടങ്ങളിൽപ്പോലും മുക്കുറ്റിയെ കാണാനില്ല  .. അമിതമായ രാസവള ഉപയോഗത്തിൻറെ പരിണിത ഫലങ്ങളിൽ ഒന്ന് … പറമ്പിൽപ്പോയ് പൂ വലിക്കാൻ പറമ്പായ പറമ്പൊക്കെ റബ്ബർ മരങ്ങൾ കയ്യെറിയിരിക്കുന്നു …

അഞ്ജു വർഷങ്ങൾക്കു മുൻപ്  ദൂരദർശൻ മാത്രം മാധ്യമ ലോകം ഭരിച്ചിരുന്ന കാലത്ത്  ഒരു സീരിയലിൽ താമശ്ശയായി വന്ന ഒരു ചിത്രം ഓർക്കുന്നു , ഭാവിയിൽ ഓണത്തിന് ഭക്ഷണം ഓർഡർ ചെയ്തു കാത്തിരിക്കുന്ന ചില മലയാളികളെ .. ചില തമാശകൾ അങ്ങനെയാണ് , ഇന്നത്  ഒരു ആവശ്യമോ അത്യാവശ്യമോ ആയിരിക്കുന്നു  ..
പായസം മാത്രം ഉണ്ടാക്കി വിളമ്പിത്തുടങ്ങിയ  ഹൊട്ടെലുകളിൽ ഇപ്പോൾ അത്തം തൊട്ടു സദ്യ തുടങ്ങുകയായി …

ഇരുപതു കറികളും രണ്ടു പായസവും അടങ്ങിയ ഓണ സദ്യക്ക് ഫൈവ് സ്റ്റാർ ഹോട്ടെലുകൾ ഒരൂണിനു അറുനൂറു രൂപ വരെ ഈടാക്കി മലയാളികളെ ഉണ്ണിപ്പിച്ചുകൊണ്ടിരിക്കുന്നു  .. നാട്ടിന പുറങ്ങളിൽ എഴുനൂറു രൂപ കൊടുത്താൽ അഞ്ജുപേർക്ക്  പാലട അടക്കമുള്ള വിഭവങ്ങളോടെ സദ്യ തയ്യാർ  …

തൂശനില നിലത്തു വിരിച്ചു ചമ്രം പടിഞ്ഞിരുന്നു  ഇടതു നിന്ന് ഉപ്പേരിയും ശർക്കര വരട്ടി മുതൽ കഴിച്ചു തുടങ്ങിയിരുന്ന സദ്യ ഇപ്പോൾ ഡൈനിംഗ്  ടെബിളുകൾക്ക് വഴി മാറി .. നിലത്തിരിക്കാൻ ദേഹസ്ഥിതി സമ്മതിക്കാതായിരിക്കുന്നു ..അതുകൊണ്ടൊന്നും  നമ്മൾ പഠിച്ചിട്ടില്ല  ..

തമിഴ്നാടിലെ പച്ചക്കറിയും ഓണത്തിനുള്ള പൂക്കളും   ആന്ധ്രയിലെ ചോറും പിന്നെ അത് വെച്ച് തരാൻ    ഹൊട്ടെലുകാർ തയ്യാറും  .. വെറുതെയങ്ങനെ  ഉണ്ട് ജീവിക്കാൻ അല്ല മരിച്ചുകൊണ്ടിരിക്കാൻ  പ്രതിമകൾ കണക്കെ കുറെ ജന്മങ്ങളും  ..സത്യത്തിൽ അത്തരതിലെക്കുള്ള യാത്രയുടെ  പാതയിലാണ് നമ്മൾ
ഇതൊരു തമാശ മാത്രം എന്നിപ്പോൾ തോന്നാം അഞ്ചു വർഷം കഴിയുമ്പോൾ —-

ഓണം സത്യത്തിൽ കച്ചവടക്കാർക്ക് ഒരു ചാകരയായി മാറിക്കൊണ്ടിരിക്കുന്നു … ഒരു വീട്ടില് നിന്നും ശരാശരി  രണ്ടായിരം രൂപയുടെ വസ്ത്രങ്ങൾ മാത്രം വാങ്ങി ഓണത്തെ നമ്മൾ  ഗംബീരമായി ആഘോഷിച്ചു തുടങ്ങുന്നു  .. ഈ വർഷം കണ്ട അപകടകരമായ പ്രവണത  , പുതുതായി കല്യാണം കഴിഞ്ഞവർക്ക് രണ്ടു ഓണക്കോടി നല്കിയിരുന്നത് നിർത്തി ഓണത്തിന് പോലും സ്വര്ണ്ണം നല്കി തുടങ്ങി എന്നതാണ്  ..  ഒരു തുണ്ട് വസ്ത്രമോക്കെ എങ്ങനെയാണ് കൊടുക്കുക , സ്റ്റാട്ടസിന്  കുറച്ചിലല്ലേ എന്ന  മിഥ്യബോധം നമ്മളെ എവിടെക്കൊണ്ടെത്തിക്കുമെന്ന്  കാത്തിരുന്ന് കാണാം  …

മൂന്നു കോടി ആളുകൾ അഞ്ഞൂറ് രൂപ ശരാശരി വെച്ച്  ഓണക്കൊടിക്ക് ചിലവാക്കുമ്പോൾ   ചിലതെല്ലാം നാം ഒന്നോർക്കുന്നത്‌ നന്നായിരിക്കും …
ഓണത്തിന് കോടിയുടുക്കുക എന്നത്  പണ്ട് മുതൽ തുടർന്ന് വന്നിരുന്ന ഒന്നായിരുന്നു കാരണം അന്നൊക്കെ കർക്കിടകമാസത്തിലെ ദാരിദ്രത്തിനു ശേഷം വർഷം മുഴുവൻ ഉടുക്കാനുള്ള വസ്ത്രം എന്ന രീതിയിൽക്കൂടെ ആയിരുന്നു ഓണക്കോടി ..ഇന്നതൊക്കെ മാറി  …

ഈ പോക്ക് എവിടേക്ക് എന്നൊരു ആശയക്കുഴപ്പതിനിടയിലും  ഒന്നുമാത്രം , ഓണമല്ലേ കൊല്ലത്തിൽ ആകെയുള്ള .. ഇപ്പോഴില്ലാതെ പിന്നെപ്പോഴാ  …

ഹൃദ്യമായ ഓണ ആശംസകൾ നേർന്നുകൊണ്ട് തല്ക്കാലം വിട

 

സജിത്ത്   ,    https://www.facebook.com/iamlikethisbloger         
iamlikethis.com@gmail.com
Digiprove sealCopyright secured by Digiprove © 2013 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ഓണം – ചില നഷ്ട്ടപ്പെടലുകൾ

കൂട്തേടി …അനുഭവക്കുറിപ്പ്

കൂട്തേടി  …അനുഭവക്കുറിപ്പ്

ഹൃദയശുദ്ധിയുള്ള ഒരു കൂട്ടം മനുഷ്യരുടെ നടുവിലാണല്ലോ എന്നത്  സ്വകാര്യ അഹങ്കാരമായി കൊണ്ട്നടക്കുമ്പോളാണ്  അപ്രതീക്ഷിതമായി ആ വാർത്ത‍ കേട്ടത് , ഒരു മാസത്തിനുള്ളിൽ വേറൊരു വീട് കണ്ടെത്തണം ..

ആ വാർത്തയെക്കാൾ വേദനിപ്പിച്ചത് അതിവേഗം മാറുന്ന ചില മനസുകളെയാണ് … പറഞ്ഞിരുന്നതൊന്നും ഓർക്കാത്ത , അല്ലെങ്കിൽ ഓർക്കുന്നെങ്കിലും മറക്കുന്ന  ചില മനസുകൾ  …  എത്ര വേഗമാണ് കഴിഞ്ഞതെല്ലാം മറക്കുന്നതെന്ന ചിന്തക്കിടയിലും ഒരു ചോദ്യം പോലെ മുന്നിലുള്ളത് വരാൻ പോകുന്ന ഒരു മാസമാണ്  …

തിരുവനന്തപുരത്തെ പതിവ് വഴിയോരങ്ങളിൽ ” for rent ” എന്നെഴുതിയ ഒരു പേപ്പരിനായി  വെറുതെയെങ്കിലും കൊതിച്ചു  … മറ്റേതൊരു സ്ഥലം പോലെ  ഇവിടെയും ബാച്ചിലെര്സിനു നല്ലൊരു വീട് കിട്ടണമെങ്കിൽ പെടാപ്പാടു പെടണം ..  കഴിഞ്ഞ രണ്ടു പകലുകൾ അവസാനിച്ചത്‌ അത്തരം ചില അന്വോഷണങ്ങളിലൂടെയാണ്   ……

അന്ജോളം തിരച്ചിലിനൊടുവിൽ  പ്രതീക്ഷിച്ചിരുന്നത് കേട്ടു ,
ബാച്ചിലർക്ക് വീട് കൊടുക്കാൻ തയ്യാറായ ആരോ  ഒരാൾ  …

നന്തങ്കോടിനടുത്തുള്ള ആ വീട് ഒറ്റക്കാഴ്ചയിൽ ബോധിച്ചു … അതിമനോഹരമായ ടൈലുകൾ വിരിച്ച ബാൽക്കണിയോടുകൂടിയ ഒന്ന്
ആ മനോഹരമായ വീടിലെ വിശാലമായ ഹാളിലെ ഒരറ്റം ചൂണ്ടിക്കാണിച്ച് വീട്ടുടമസ്ത പറഞ്ഞു

നിങ്ങൾക്കവിടം ഉപയോഗിക്കാം .. ഒരു കിച്ചണ്‍ കൂടിയുണ്ട് ..ഷെയർ ചെയ്യാം … നാലായിരം രൂപ , രണ്ടു മാസത്തെ വാടക അഡ്വാൻസ്  ..വേറെ രണ്ടുപെരെക്കൂടെ അടുത്ത മൂലകളിൽ കണ്ടു … പിഎസ്സി  ലോട്ടറി ഭാഗ്യം തേടിയിറങ്ങിയ  നാല് കണ്ണുകൾ  ..

ഈശ്വരാ … ഒരു മൂലയ്ക്ക് നാലായിരം രൂപ !!

മടിയോടെ നിന്നപ്പോൾ കാര്യം തിരക്കി .. അപ്പുറത്തുള്ള അടുത്ത വിശാലമായ  അറ്റാചിട്    ഹാൾ കാണിച്ചിട്ട് പറഞ്ഞു  …

ആറായിരം രൂപ …

“യേശുദേവൻ നിങ്ങളെ രക്ഷിക്കട്ടെ ” എന്നൊരു ബോർഡിലേക്ക് ഒരു നിമിഷം നോക്കിയപ്പോൾ പിന്നീടുള്ളതു കൂടെ പറഞ്ഞു

ഇവിടെ പൂജ ചെയ്യരുത് , വേറെ ദൈവങ്ങളുടെ ഫോട്ടോ വെക്കരുത് . .. ഹീറ്റർ ഉപയോഗിക്കരുത്  .. ടിവി പാടില്ല  , ഫ്രിഡ്ജും ഉപയോഗിക്കരുത്
റൂമിൽ വേറെ ആരെയും താമസിക്കാൻ പാടില്ല .. അങ്ങനെയെങ്കിൽ വരുന്നവർ വേറെ വാടക തരണം …

ഒരു തീരുമാനം എടുക്കാൻ അതികം ബുദ്ധിമുട്ടേണ്ടി വന്നില്ല .. നന്ദി പറഞ്ഞു അവിടെ നിന്നറങ്ങുമ്പോൾ കണക്കുകൂട്ടി  .. ആ വിശാലമായ ഹാളിൽ നിന്നും മാസം ഇരുപത്തിമൂവായിരം രൂപ കിട്ടിയിട്ടും പോരാത്ത രണ്ടു കണ്ണുകൾ  …

പിന്നെയും എട്ടോളം വിളികൾക്കൊടുവിൽ ഒരാൾ കൂടെ പച്ചക്കൊടി കാണിച്ചു  …

ആ സ്ത്രീ ശബ്ദം സംസാരിച്ചു തുടങ്ങി  … ജവഹർ നഗറിൽ റൂമോ വീടോ വേണമെങ്കിൽ ഉണ്ട് … എന്റെ മകളെല്ലാം ബംഗ്ലൂർ ബുദ്ധിമുട്ടി , മര്യാദക്ക് ഭക്ഷണം ഇല്ലാതെയാണ് പഠിച്ചത് അതുകൊണ്ട് ഇവിടെ താമസിക്കുന്നവര്ക്ക് നല്ല നാടൻ ഭക്ഷണം ഞാൻ തന്നെ കൊടുക്കുന്നുണ്ട്
നിങ്ങൾ ഇരുപതാമത്തെ ആളാണ് വിളിക്കുന്നത്‌ , പെട്ടെന്ന് വന്നു ടോക്കണ്‍ അഡ്വാൻസ്  തന്നിട്ട് പൊക്കൊ …അല്ല നിങ്ങള്ക്ക് പാചകം ചെയ്യാൻ ഇഷ്ടമാണെങ്കിൽ പാത്രങ്ങളും ഗാസും തരാം  …

ഈശ്വരാ ,  ഡബിൾ ലോട്ടറി അടിച്ചിരിക്കുന്നു  … നേരം കളയാതെ  കേട്ട മാത്രയിൽ അങ്ങോട്ട്‌ കുതിച്ചു

ദൂരെ നിന്ന് വീട്ടുടമസ്തയെ കണ്ടു  … മുടി മുഴുവൻ നരച്ച , കയ്യില ഒരു ബാഗും പുസ്തകവും എന്തിയ മാലാഘ  …
വിവരങ്ങളെല്ലാം തിരക്കി , അവര്ക്ക് ഒരേയൊരു നിര്ബന്ധം മാത്രം , വീട് വൃത്തിയായി സൂക്ഷിക്കുന്നവർ ആയിരിക്കണം  ..

എന്തായാലും സന്തോഷമായി  …. വീട് കാണിച്ചു തരാൻ പോകുന്ന വഴിയിൽഉടനീളം ബാച്ചിലർക്ക് വീട് കിട്ടാനുള്ള ബുദ്ധിമുട്ടിനെപ്പറ്റിയും
മക്കൾ ദൂരെ ജോലി ചെയ്യുന്നതിലെ സങ്കടത്തെപ്പറ്റിയും  വാ തോരാതെ സംസാരിച്ചു  ..

അങ്ങനെ വീടിലെത്തി .. ദൂരെ നിന്ന് കണ്ട മാത്രയിൽ ഒരു പഴയ ഇരുനില കെട്ടിടം  ..അടുത്തെത്തിയപ്പോൾ ശരിക്കും ഞെട്ടി  … അതി പുരാതനമായ ഒരു വാർക്കവീട്  … ചുമരുകൾ ഇളകി വീണ , നിലത്തു സിമന്റുകൾ ഇളകിപ്പോയ ഒന്ന് …

ആശ്വസാമായി അടുത്ത വാർത്ത‍ പറഞ്ഞു , പണി നടക്കുന്നെ ഉള്ളൂട്ടോ , ഒരാഴ്ച പിടിക്കും  …

കെട്ടിടത്തിലെ പാതി പൊളിഞ്ഞ റൂം ചൂണ്ടി അവർ പറഞ്ഞു , ആ റൂം ഒരു ട്രാവൽ  എജന്റ്റ് എടുതുപോയി .. ബാക്കിയുള്ള ഒരു റൂം ആണ് താഴെയുള്ളത് എന്ന് പറഞ്ഞു … അങ്ങനെ അടഞ്ഞു കിടക്കുന്ന ആ റൂം തുറന്നു കാണിച്ചു  … “കണ്ടതിനേക്കാൾ ഭീകരം കാണാനിരിക്കുന്നത് ” എന്നാ ഒരു പ്രതീതിയാണ് അത് തന്നത്  ..

ഒടുക്കം അവർ പറഞ്ഞു , മുകളിൽ ഒരു വലിയ ഹാൾ ഉണ്ട് അത് നോക്കിയാട്ടെ ..മൊത്തത്തിൽ ആണെങ്കിൽ പതിനയ്യായിരം മതി ..  എത്രയും പെട്ടെന്ന് അവിടെ നിന്ന് എങ്ങനെ ഇറങ്ങും എന്നറിയാതെ നില്ക്കുകയായിരുന്നു ..

നാടാൻ ഭക്ഷണം തരുന്നതുകൊണ്ട്‌ കുക്കിനെ വെക്കണം അതിന്റെ കാശും നിങ്ങൾ ഷെയറിട്ടാൽ മതി  … താഴെ റൂം വേണമെങ്കിൽ അയ്യായിരമേ വാങ്ങുന്നുള്ളൂ .. എല്ലായിടത്തെയും പോലെ കൊള്ള വാടകയൊന്നും എനിക്ക് വേണ്ട ..

ഒരു നിമിഷം ഒന്നും മനസിലായില്ല , അത് കൊണ്ട് തിരിച്ചു ചോദിച്ചു …
അപ്പോൾ താഴെ നിലമോക്കെ ടൈൽസ് ഇട്ടു ചുമർ പെയിന്റ് ചെയ്തു വരാൻ കുറെ താമസം എടുക്കില്ലേ  ?

അവരുടെ പുരികം ചുളിയുന്നത്‌ ശ്രദ്ധയിൽപ്പെട്ടു  ,

ഇതു ജവഹർ നഗറാ മോനെ ജവഹർ നഗർ ..
ഞാൻ സെന്റിന്  ഇരുപതഞ്ഞു ലക്ഷം കൊടുത്തു മേടിച്ച സ്ഥലമാണ് … ഈ കെട്ടിടം മൂന്നു വര്ഷം കഴിയുമ്പോ ഇടിച്ചു പൊളിക്കും പിന്നെ ഞാൻ എന്തിനാ നിലം പണിയുന്നത്  …  ആ മൂന്നു വർഷം കൊണ്ട് ഒരു സെന്റിന് ചിലവാക്കിയ കാശെങ്കിലും കിട്ടണ്ടേ …  വരുന്നവരെ സുഗിപ്പിച്ചു താമസിക്കാനല്ല വാടകയ്ക്ക് കൊടുക്കുന്നത് … വേണമെങ്കിൽ മതി  …

അത്രയും അവർ പറഞ്ഞു നിർത്തി  …   മൂന്നു വർഷം കഴിയുമ്പോൾ ഇതു പൊളിച്ചു മാറ്റുകയോന്നും വേണ്ട അപ്പോഴേക്കും തനിയെ വീണോളും എന്നുറക്കെ പറഞ്ഞു അവിടെ നിന്നും തിരിഞ്ഞു നടന്നു  …

നടന്നു നീങ്ങുമ്പോൾ ചില ഓർമ്മകൾ മനസിലുടക്കി  .. വർഷങ്ങൾക്ക്  മുൻപ് കോയമ്പത്തൂർ പഠിക്കാൻ പോയ കാലം .. റൂം സങ്കടിപ്പിച്ചു തരാമെന്ന് പറഞ്ഞു പറ്റിച്ച സീനിയർ മുങ്ങിയപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ  രാത്രി ഒരു വീടിലേക്ക്‌ ചെന്ന് കയറിയ കഥ .. കാര്യം ഉണർത്തിച്ചപ്പോൾ , തല്ക്കാലം ടെറസിൽ കിടക്കാമോ എന്ന് പറഞ്ഞ ചില നല്ല മനുഷ്യർ  .. ഒടുക്കം അപ്രതീക്ഷിതമായി പെയ്ത മഴയിൽ നിന്നും രക്ഷ നേടാൻ  പ്രാവ് വളർത്തുന്ന വലിയ കൂട്ടിൽ കേറി കിടന്ന ഞങ്ങൾ അഞ്ചുപേർ  …    പിറ്റേ ദിവസം ആ മൂന്നുമുറി വീടിലെ ഒറ്റ മുറി ഞങൾക്കായി പത്തു ദിവസത്തോളം തന്ന ഹൃദയശുദ്ധിയുള്ളവർ

തിരിഞ്ഞു നോക്കുമ്പോൾ അന്നുമുണ്ട് പറഞ്ഞ വാക്ക് തെറ്റിച്ച ഒരു സീനിയർ .. വിശ്വാസമാണല്ലോ എല്ലാം … ഇന്നും അങ്ങനെ ചിലത് .. അതിൽ നിന്നൊന്നും പഠിക്കാതെ ഇപ്പോഴും !!!!

എവിടെയോ ഒരു മനുഷ്യത്വമുള്ള വീട്ടുടമസ്തൻ കാത്തിരിക്കുന്നുണ്ടാകുമെന്ന  പ്രതീക്ഷയിൽ തല്ക്കാലം വിട ..

സജിത്ത്   ,    https://www.facebook.com/iamlikethisbloger  

Digiprove sealCopyright secured by Digiprove © 2013 Sajith ph
Posted in കഥ/കവിത | 2 Comments